Friday, September 9, 2011

ഷോക്ക് ചികിത്സയും മനുഷ്യന്റെ ഭയവും



മനോരോഗ വിദഗ്ദന്‍ അതാ ഒരു വൈലന്റായ രോഗിയെ ശോകടുപ്പിക്കാന്‍ പറയുന്നു. കീഴ്ജോലിക്കാര്‍ അതനുസരിക്കുന്നു. ബന്ധുക്കള്‍ സങ്കടത്തോടെ നില്കുന്നു. സ്കിസോഫ്രീനിയ വന്ന ഒരു രോഗിയായിരുന്നു അത്. ഷോക്ക് ചികിത്സ എന്ന് കേള്‍കുമ്പോള്‍ തന്നെ മനുഷ്യര്‍ക്ക് ഭയം ആണ്. എന്നാല്‍ വലിയ വേദനയോന്നുമില്ലാത്ത, സുരക്ഷിതമായ ഒരു ചികിത്സയാണ് അത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപെടുന്ന ഒരു മനോരോഗ ചികിത്സയാണ് ഷോക്ക് ചികിത്സ (Electro Convulsive Therapy-ECT). എന്നാല്‍ ഏറ്റവും കൂടുതല്‍ മനോരോഗ ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്നതും ഈ ചികിത്സയാണ്. ഇന്ന് ലോകമാകമാനം പത്തു ലക്ഷത്തില്‍ അധികം ജനങ്ങള്‍ക് ഷോക്ക് ചികിത്സ നല്‍കുന്നു. പണ്ട് ഷോക്ക് ചികില്‍സ പ്രാകൃതസ്വഭാവം ആയി പരിഗണിക്കപ്പെട്ടിരുന്നതിനാല്‍, ഇന്ന് വളരെ പുരോഗമിച്ച മോഡിഫൈഡ്‌ ECT ആണുപയോഗിക്കുന്നത്.

മനോരോഗങ്ങള്‍ക് പണ്ട് നമ്മുടെ നാട്ടില്‍ ഭാന്തെന്നു തന്നെ പറയുമായിരുന്നു. മനുഷ്യ മനസിന്‌ വേദനയുണ്ടാക്കാന്‍ ഈ "ഭാന്ത്" എന്ന പദം വഴിയൊരുക്കുമായിരുന്നു. അതുകൊണ്ട് തന്നെ തലയ്കുള്ള അസുഖം, മാനസിക അസന്തുലിതാവസ്ഥ എന്നൊക്കെ മനശാസ്ത്ര ഡോക്റ്റര്‍മാര്‍ പറഞ്ഞു, പറഞ്ഞു ഇപ്പോള്‍ നമ്മുടെ സമൂഹവും ആ "ഭാന്ത്" എന്ന വാക് ഒഴിവാക്കിയിരിക്കുന്നു. അതൊരു നല്ല തുടക്കമായി. ചികിത്സയുടെ ഭാഗമായി അത്യാവശ്യമായി വേണ്ടുന്ന ഒരു ചികിത്സയാണ് ഷോക്ക് ചികിത്സ. ചില മനുഷ്യര്‍ ചിന്തിക്കുന്നത് അത് രോഗിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഡോക്ടറിന്റെ തന്ത്രമാനെന്നാണ്. ഇതിനൊരു പ്രജോദനം, നാം കാണുന്ന ചില സിനിമകളില്‍ ഡോക്ടര്‍മാര്‍ രോഗിയെ പ്രതികാരതോടെ ഷോക്കടുപ്പിക്കാന്‍ പറയുന്നതാണ്. യാഥാര്‍ഥ്യം അതല്ല. സത്യത്തില്‍ തലച്ചോറിലെ ജൈവ വൈദ്യുത, ജൈവ രാസ സംപ്രേഷണം സംതുലനാവസ്ഥയില്‍ ആക്കാനുള്ള ഒരു മാര്‍ഗം മാത്രമാണത്. കാരണം മാനസിക ആരോഗ്യം കുറയുന്നത് തന്നെ ആ സമതുലനാവസ്ഥയുടെ ഏറ്റക്കുരചിലാനല്ലോ. അതുകൊണ്ട് തന്നെ ഗൌരവമേറിയ സ്കിസോഫ്രീനിയ, സൈക്കോസിസ്, വിഷാദരോഗം തുടങ്ങിയ ചില രോഗങ്ങള്‍ക് ECT (ഷോക്ക് ചികിത്സ‍) അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ "കരന്ടടുപ്പിക്കല്‍" അത്യാവശ്യം ആണ്. ലോകത്തില്‍ 60 - 70 % ECT യ്ക് വിധേയമാകുന്നത് സ്ത്രീകളാണ്. കാരണം വിഷാദം അടക്കം ഉള്ള രോഗങ്ങള്‍ക് ചികിത്സ തേടുന്നതില്‍ കൂടുതല്‍ സ്ത്രീകളാണ്.

അല്പം ചരിത്രം

പതിനേഴാം നൂറ്റാണ്ടില്‍ റോമിലെ ചില കശാപ്പു ശാലകളില്‍ പന്നികളെ കരന്ടടുപ്പിച്ചു കൊല്ലുന്നത് പതിവായിരുന്നു. പന്നികളുടെ
നെഞ്ചിന്റെ സ്ഥാനത് എലെക്ട്രോടുകള്‍ ഖടിപ്പിചായിരുന്നു ഇത് ചെയ്തിരുന്നത്. എന്നാല്‍ വണ്ണം ഉള്ളവ നിരങ്ങി വരുമ്പോള്‍ എലെക്ട്രോടുകള്‍ തലയുടെ വശങ്ങളിലേക്ക് എത്തുമായിരുന്നു. അവ ചാകില്ലായിരുന്നു. പകരം മുക്കലും മുരളലും ഇല്ലാതായി ശാന്തരാകുമായിരുന്നു. ഇത് കണ്ടു നിന്ന ചില ഗവേഷകര്‍ ഇത് മനുഷ്യരില്‍ പ്രയോഗിച്ചാലോ എന്ന് ചിന്തിച്ചു. അതായിരുന്നു ഷോക്ക് ചികിത്സയുടെ തുടക്കം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, അപസ്മാര ചികിത്സകനായിരുന്ന ഇറ്റാലിയന്‍ ഡോക്ടര്‍ യുഗോ സെര്ലെട്റ്റ് ഇത് തന്റെ രോഗികളില്‍ പ്രയോഗിക്കുകയും നല്ല ഫലം കാണുകയും ചെയ്തതോടു കൂടി ഇത് ലോക പ്രസിദ്ധമായി. പക്ഷെ പിടയുകയും, താഴെ വീഴുകയുമൊക്കെ ചെയ്യുമായിരുന്നു എന്നതിനാല്‍ പ്രാകൃതമായ ഒരു ചികിത്സയായി സമൂഹം കാണുകയും, അതിന്റെ പ്രാധാന്യം കുറയുകയും ചെയ്തു. പിന്നെ 1985 നു ശേഷം മോഡിഫൈഡ്‌ ECT വന്നതോട് കൂടി വീണ്ടും പ്രസിദ്ധി നേടി.

എന്താണ് ഷോക്ക് (ECT ) ചികിത്സ?

തലച്ചോറിലേക്ക് വളരെ കുറച്ചു വൈദ്യുതി, അതായതു 80 മുതല്‍ 110 വരെ വോള്‍ട്ട് വൈദ്യുതി കടത്തി വിടുന്നു. 0.8 മുതല്‍ 1 സെക്കന്റ്‌ വരെ മാത്രം ആണ് ഇതിനു വേണുന്ന സമയം. തീയേടരില്‍ കയറ്റി അനസ്തേഷ്യ കൊടുത്തതിനു ശേഷമാണ് ഇത് ചെയ്യുന്നത്. കണ്ണിന്റെ അഗ്രത് നിന്നും ചെവിയുടെ അടിഭാഗം വരെ ഒരു നേര്‍ രേഖ വരച്ചാല്‍ അതില്‍ നിന്ന് ഒരിഞ്ചു മുകളില്‍ രണ്ടു സൈഡിലും എലെക്ട്രോടുകള്‍ ഖടിപ്പിച്ചാണ് ഷോക്ക് കൊടുക്കുന്നത്. വൈദ്യുത തരംഗങ്ങള്‍ തലച്ചോറിലൂടെ കടന്നു ഞരമ്പുകളില്‍ ഒരു കോച്ചി വിറയല്‍ ‍ (convulsion ) ഉണ്ടാക്കുന്നു. പെട്ടെന്ന് നിശ്ചിത അളവില്‍ വൈദ്യുതി കടത്തി വിടുമ്പോള്‍ മസ്തിഷ്ക

കൊശങ്ങല്കുണ്ടാകുന്ന ഈ വിറയല്‍, മസ്തിഷ്ക വ്യാപാരങ്ങളെ നിയന്ത്രിക്കുകയും, മനോരോഗന്ല്ക് ശാന്തി നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ എന്ന കണക്കിന് 12 എണ്ണം വരെ എടുക്കുന്നു. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ഡോക്ടര്‍ ഷോകിന്റെ എണ്ണത്തില്‍ മാറ്റം വരുത്തുന്നു. സാധാരണ ഓപറേഷന്‍ പോലെ സമ്മത പത്രത്തില്‍ ഒപ്പിട്ടതിനു ശേഷം മാത്രമാണ് ഇതും ചെയ്യുന്നത്.

മനുഷ്യരിലെ ഭയവും യാഥാര്‍ഥ്യവും

ഭയം (തെറ്റിധാരണ)----- യാഥാര്‍ഥ്യം

ഇത് ക്രൂരമാണ് --------- അല്ല

ഇത് വേദനാജനകമാണ്----- അല്ല

ഇതിനു പാര്ശ്വഫലമുണ്ട്----ഇല്ല (വളരെ കുറവാണ്. ഉണ്ടായാല്‍ തന്നെ പെട്ടെന്ന് മാറുന്നു.)

പ്രതികാരം തീര്കലാണ്-----അല്ല

ചെയ്താലും രോഗം മാറില്ല---അല്ല (നല്ല ഫലം ഏറ്റവും കുറച്ചു സമയം
കൊണ്ട് ലഭിക്കുന്ന ചികിത്സയാണിത്)

No comments:

Post a Comment