Wednesday, November 2, 2011

അല്ഷീമര്‍ ഡിമെന്ഷിയ - ഒരു അകാല, അസ്വാഭാവിക വാര്‍ധക്യം

"ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലക്കുമോ" എന്നൊരു ഗാനം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭാവനകള്‍ എന്നും സത്യം ആവണമെന്നില്ലല്ലോ. അതിനു ഉദാഹരണങ്ങള്‍ ആണ് ഡിമെന്ഷിയ രോഗങ്ങള്‍. ഇവയില്‍ പ്രധാനപ്പെട്ടതാണ് അല്ഷീമര്‍ ദിമെന്ഷിയ. ഇതിനെ കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് തലച്ചോറിലെ ഓര്‍മയുമായി ബന്ധപെട്ട ചില വിവരങ്ങള്‍ മനസിലാക്കുന്നത്‌ നല്ലതാണ്.

പ്രായമായവര്‍ വര്‍ദ്ധിക്കുന്നത് വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കൊണ്ടാണല്ലോ. മരുന്നുകളെ ആശ്രയിച്ചും മറ്റുമാണ് പലരും മുന്നോട്ടു പോകുന്നത്. ഈ വയോധിക വര്‍ദ്ധന, ഡിമെന്ഷിയ രോഗങ്ങളുടെയും വര്‍ധനയ്ക് കാരണം ആയി. വൃദ്ധന്മാരെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്ന നാല് രോഗങ്ങളാണ് പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ഡിമെന്ഷിയ.

40 വയസു കഴിഞ്ഞാല്‍ തലച്ചോറിനു വാര്‍ധക്യം ബാധിച്ചു തുടങ്ങുന്നു. ഒരു മനുഷ്യന്റെ തലച്ചോറിനു ചെറുപ്പത്തില്‍ ശരാശരി 1500 gm. ഭാരം ഉണ്ട്. ഒരു 85 വയസിനു ശേഷം ഇത് 1000 gm. ആയി കുറയുന്നു. അതായതു പ്രായം ആകുന്നതനുസരിച്ചു തലച്ചോറിന്റെ ഭാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. എങ്ങിനെ ആണ് ഭാരം കുറയുന്നത് എന്ന് സ്വാഭാവികമായി നാം ചിന്തിക്കും. നമ്മുടെ മസ്തിഷ്കം നാഡികള്‍ കൊണ്ടും, അവയെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ് കണങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. അതിനുള്ളില്‍ എപ്പോഴും നടക്കുന്ന ആയിരക്കണക്കിന് രാസ/വൈദ്യുത പ്രേഷണങ്ങള്‍, അതുകൊണ്ട് ചില ശാസ്ത്രഞ്ജര്‍ തലച്ചോറിനെ ഒരു "കെമിക്കല്‍ സൂപ്പ്" എന്നാണ് വിളിക്കുന്നത്‌. നാടികളില്‍ രാസ സംപ്രേഷണം അല്ലെങ്കില്‍ വൈദ്യുത സംപ്രേഷണം നന്നായി നടക്കണമെങ്കില്‍ നാഡികള്‍ കൊണ്ടുള്ള വയറിങ്ങ്‌ നന്നായിരിക്കണം, അത് നന്നാകണമെങ്കില്‍ DNA നന്നാകണം, അതിനു വഴിയില്‍ തടസ്സവും പാടില്ല. ഇവിടെ തടസ്സം വന്നാല്‍ ആദ്യം ലിംബിക് സിസ്ടവുമായി ബന്ധപെടുന്ന ഓര്‍മ്മക്കാണ്‌ പെട്ടെന്ന് ക്ഷതമെല്കുന്നത്. അതായതു നാടികല്കുള്ളില്‍ ചില വസ്തുക്കള്‍ കിടന്നു (രക്തക്കുഴലില്‍ ചീത്ത കൊളസ്ട്രോള്‍ എന്നപോലെ) സംപ്രേഷണം തടസം ചെയ്യുന്നതോടെ ഓര്മ കുറഞ്ഞു വരുന്നു. ഒപ്പം നല്ല നാഡീ കോശങ്ങളില്‍ കുറവുണ്ടാകുന്നു. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ "കെമിക്കല്‍ സൂപ്പ്" കുറയുന്നു. അപ്പോള്‍ ഭാരവും കുറയുന്നു.

ഹന്ടിങ്ങ്ടോന്‍ ഡിസീസ് (huntington 's disease ), പാര്കിന്സന്‍സ് ഡിസീസ് (parkinson 's disease ), രക്താതിസംമര്ധം (hypertension ), പ്രമേഹം (diabetis ), തലച്ചോറിലെ ക്ഷതങ്ങള്‍ (trauma ), കൊളസ്ട്രോളിന്റെ ആധിക്യം (hyperlipideemia ), അപസ്മാരം (epilepsy ), അല്ഷീമര്‍ ഡിസീസ് (alzheimer 's disease ), ആള്കഹോളിസം (alchoholism ), എയിഡ്സ് (AIDS ), അണുബാധ (infection ), ഡിപ്രഷന്‍ (depression ) തുടങ്ങിയ പല രോഗങ്ങളില്‍ ഒന്നായോ ഒന്നില്‍ കൂടുതല്‍ ഒരുമിച്ചോ തലച്ചോറിനെ ആക്രമിച്ചെന്നു വരാം. ഇതെല്ലാം ഡിമെന്ഷിയ രോഗത്തിലേക്ക് നയിക്കുന്നു.

തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടിപിടിച്ച് ഒരു ഭാഗം തളര്‍ന് പോകുന്നവര്‍ ഉണ്ട്. അങ്ങിനെ പ്രായമാകുമ്പോള്‍ ചെറിയ ഒരു രക്തക്കുഴലില്‍ രക്തം കട്ടിപിടിച്ച് മറവി ഉണ്ടാകാറുണ്ട്. ഇതിനെ വാസ്കുലാര്‍ ഡിമെന്ഷിയ എന്ന് പറയുന്നു. അല്ഷീമര്‍ ദിസീസിനോപ്പവും ഇതുണ്ടാകാം.

വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവും, മറ്റു ബലഹീനതകളും ഡിമെന്ഷിയയിലെ ഓര്‍മ്മക്കുറവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്, അതായതു, വാര്‍ധക്യത്തില്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം ഇവയ്ക് കുറവ് വരുമെങ്കിലും ഗ്ലൂകൊസിന്റെ ആഗിരണം തലച്ചോറില്‍ നന്നായി നടക്കുന്നു. എന്നാല്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം, ഗ്ലൂകൊസിന്റെ ആഗിരണം ഇവയ്കെല്ലാം കുറവ് സംഭവിക്കുന്നു ഡിമെന്ഷിയയില്‍.

അല്ഷീമര്‍ ഡിമെന്ഷിയ (Alzheimer 's Dementia )

അലോയിസ് അല്ഷീമര്‍ (Alois Alzheimer ) എന്ന ജര്‍മ്മന്‍ നൂറോ ശാസ്ത്രഞ്ജന്‍ 1907 -ഇല്‍, മറവി (amnesia ), സംസാര ശേഷിക്കുറവു(aphasia ), തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും ഉള്ള കഴിവ്കുറവ് (appraxia ), സന്നിപാതം (dilerium ), മിഥ്യാ ധാരണങ്ങള്‍ (delusion ),

പെരുമാറ്റ വൈകല്യങ്ങള്‍ (behavioural changes ), അങ്ങിനെ ചില രോഗങ്ങളുണ്ടായിരുന്ന ഒരു വ്യക്തിയുടെ തലച്ചോര്‍ പോസ്റ്റ്‌ മോര്ടം ചെയ്യാന്‍ അവസരം ലഭിച്ചു. ആ വ്യക്തിയുടെ മസ്ത്ഷ്കത്തിലെ നാടികല്കിടയില്‍ രണ്ടു വസ്തുക്കള്‍ അദ്ദേഹം കാണുകയുണ്ടായി. സെനയില്‍ പ്ലേകും, ഫിബ്രുലാര്‍ ടാന്കിലും. അങ്ങിനെ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് ഈ രോഗത്തിന് പേരുമിട്ടു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു.

നാടികളില്‍ അമൈലോയിദ് പ്ലേക്കുകള്‍ അടിഞ്ഞു കൂടുമ്പോള്‍ അത് സ്വാഭാവികമായി നിര്‍മാര്‍ജനം ചെയ്യപ്പെടണം. അങ്ങിനെ നിര്‍മാര്‍ജനം ചെയ്യപെടാതെ അടിഞ്ഞു കൂടി, ഇരുമ്പിനെ തുരുംബെടുക്കുന്നത് പോലെ നാഡികളെ നശിപ്പിക്കുന്നു. ഇതാണ് അല്ഷീമര്‍ ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌. ഇത് സംഭവിച്ചു തുടങ്ങിയാല്‍ 6 - 7 വര്ഷം കൊണ്ട് രോഗി മരിക്കുന്നു. പരിചയമുള്ള പേരുകള്‍ മറന്നു പോകുക, സംസാരത്തില്‍ ഏകാഗ്രത ഇല്ലാതാകുക, പഴയ കാര്യങ്ങള്‍ ചിലതൊക്കെ മറന്നു പോകുക ഇങ്ങിനെയുള്ള കാര്യങ്ങള്‍ പ്രായമായവര്കും ഉണ്ടാകാമെങ്കിലും ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌ നേരെ തിരിച്ചാണ്. ഉടനെ ചെയ്യുന്ന കാര്യങ്ങള്‍ ആണ് മറന്നു പോകുന്നത്. വളരെ പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ നിലനില്കുകയും ചെയ്യുന്നു. പ്രായമാവുംബോഴാണ്‌ ഇത് സാധാരണ കാണുന്നത്. ഇത് ഒരു 45 വയസ്സില്‍ 20 %, 65 വയസ്സില്‍ 50 % അങ്ങിനെ സാധ്യത കൂടുന്നു.

ലക്ഷണങ്ങള്‍
നടത്തം സാവാകാശത്തിലാകുക, ബഹളം വയ്കുക, പെട്ടെന്നുള്ള മറവി, ചെയ്ത ജോലി ഉടന്‍ മറക്കുക, ദേഷ്യം, ഉന്മാദം, വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ദിമുട്ടു വരിക, ദീന ഭാവം, അലഞ്ഞു തിരിയുക, പിച്ചും പേയും പറയുക, വീട്ടില്‍ നിന്നും ഇറങ്ങി ഓടുക, പിന്നെ പിന്നെ സ്ഥല, കാല ബോധം നഷ്ടപ്പെടുന്നു, എവിടെ നില്കുന്നുവെന്നോ, എന്ത് ചെയ്യുന്നു എന്നോ ഉള്ള ബോധം ഇല്ലാതാകുക. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങള്‍ മറന്നു പോകുക ഇവയൊക്കെ ഉണ്ടാകുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍ വിശദമായി വിവരിക്കണമെങ്കില്‍ നാം വൈദ്യ ശാസ്ത്രം കുറച്ചെങ്കിലും പഠിക്കണം. പക്ഷെ സാധാരണക്കാരായ നമുക്ക് കാര്യങ്ങള്‍ ചുരുക്കമായി അറിഞ്ഞാല്‍ മതിയെന്നത് കൊണ്ടും, കൂടുതല്‍ പഠിക്കുന്നത് അപ്രസക്തമാണ് എന്നതുകൊണ്ടും, അത്യാവശ്യമുള്ളതു മാത്രം നമുക്ക് മനസിലാക്കാം.

a) പാരമ്പര്യം (heredity )

അമ്മയ്ക്കോ അച്ഛനോ ഡിമെന്ഷിയ ഉണ്ടെങ്കില്‍ മക്കള്‍ക് വരാന്‍ 50 % സാധ്യത ഉണ്ട്. പാരമ്പര്യവും കൃത്യമായി മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്, ഉദാ: ഒരാള്‍ക് 60താമത്തെ വയസില്‍ രോഗം തുടങ്ങുകയും 65 വയസ്സാകുമ്പോള്‍ മരിക്കുകയും ചെയ്യുമ്പോള്‍, അവിടെ എന്ത് രോഗത്താലാണ് മരിച്ചതെന്ന് തിരിച്ചരിഞ്ഞില്ലെന്നു വരാം. അയാള്‍ 80 വയസ്സ് വരെ ജീവിച്ചിരുന്നെങ്കില്‍ ഡിമെന്ഷിയ ഉണ്ടാകുമായിരുന്നോ ഇല്ലയോ എന്ന് നിഗമനത്തില്‍ എത്താന്‍ പ്രയാസമാണ്. DNA യിലെ 21 ന്നാം നമ്പര്‍ ക്രോമസോമിലെ APP (Amailoid Precursor Protein ) ജീനില്‍ ആണ് ഡിമെന്ഷിയയിലെ പാരമ്പര്യ ഖടകം ഉള്ളത്. സാധാരണ അമ്മയുടെ പ്രായം വളരെ കുറഞ്ഞിരുന്നാലും, കൂടിയിരുന്നാലും ജനിക്കുന്ന കുഞ്ഞിനു രോഗ സാധ്യത ഉണ്ട്.

b ) വ്യായാമ കുറവ് (lack of exercise )

ശരീരത്തിന് വ്യായാമം കൊടുക്കുന്നത് പോലെ മനസ്സിന് അല്ലെങ്കില്‍ തലച്ചോറിനും വ്യായാമം ആവശ്യമാണ്‌. അതിനൊപ്പം പോഷണവും ആവശ്യമാണ്‌. ഇതില്ലാതെ വരുന്നത് പ്രശ്നമാണ്.

c ) അമൈലോയിട് കാസ്കേഡ് പരികല്പന (amailoid cascade hypothesis )

രക്തക്കുഴലില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി ഹൃദ്രോഗത്തിന് കാരണമാകുന്നത് പോലെ, അമൈലോയിട് പ്രോട്ടീന്‍ കണങ്ങള്‍ നാഡീ കോശങ്ങള്‍ അടിഞ്ഞു കൂടി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഈ പ്രക്രിയ ആണ് അമൈലോയിദ് കാസ്കേഡ് പരികല്പന.

d ) കാത്സ്യം ചാനലുകളും സ്വതന്ത്ര രാഡിക്കലുകളും (calcium channels & free radicals )

ഗ്ലുട്ടാമേറ്റ്‌ എന്ന ഒരു അമ്ലം ഒരു നാഡീ പ്രേഷകം (neurotransmitter) ആണ്. ഓര്മ ശക്തിയെ സംബന്ദിച്ചു ഗ്ലുട്ടാമേറ്റ്‌ സ്വീകരിണികളുടെ പങ്കു പ്രാധാന്യം ഉള്ളതാണ്. ‍ ഈ സ്വീകരിണികളുടെ നടുക്കുള്ള ഒരു ഭാഗമാണ് കാത്സ്യം ചാനല്‍. ഗ്ലൂട്ടാമിന്‍ ഉത്പാദനം കൂടുതലായാല്‍ കാത്സ്യം ചാനലുകള്‍ കൂടുതല്‍ ഉത്തേജിക്കപ്പെടും. അങ്ങിനെയായാല്‍ അതില്‍ നിന്നും സ്വതന്ത്ര രാഡിക്കല്‍ എന്ന മറ്റൊരു വിഷവസ്തുവിന്റെ ഉത്പാദനം നടക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുന്നു. വാര്‍ധക്യത്തിന്റെ കാരണം തന്നെ സ്വതന്ത്ര രാഡിക്കലുകളുടെ ഉത്പാദനം ആണ്. ഇത് വളരെ പതിയെ നടക്കുന്ന പ്രക്രിയ ആയതുകൊണ്ട് നാം അറിയുന്നില്ല എന്നെ ഉള്ളു.

e ) ഈസ്ട്രോജെന്‍ (estrogen )

ഈസ്ട്രോജെന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ പ്രശ്നമുണ്ടാക്കുന്നു. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഡിമെന്ഷിയ രോഗങ്ങള്‍ കുറഞ്ഞിരിക്കുന്നതിനു പ്രധാന കാരണം തന്നെ ഈ ഹോര്‍മോണിന്റെ സാന്നിധ്യം ആണ്. കാരണം ആയുസ്സ്, ഓര്മ, പ്രതിരോധ വ്യവസ്ഥ ഇവയെ അനുകൂലിക്കുന്ന ഹോര്‍മോണ്‍ ആണിത്. മെനോ പോസ് വന്നവര്‍ മാത്രം കുറച്ചു ശ്രദ്ധിക്കണം. പുരുഷന്മാരിലെ ടെസ്ടോസ്റെരോണ്‍ എന്ന ഹോര്മോനിനു മേല്പറഞ്ഞ ഗുണങ്ങള്‍ ഒന്നും ഇല്ല,

f ) തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍ (traumas )

തലയ്ക് എല്കുന്ന ക്ഷതങ്ങള്‍ ഭാവിയില്‍ നാഡീകോശങ്ങള്‍ക് നാശം ഉണ്ടാക്കുന്നു. ബോക്സര്‍മാര്‍, ഹെല്മെടു വെയ്കാതെ ബൈക്ക് യാത്ര ചെയ്യുന്നവര്‍ ഇവര്കൊക്കെ പ്രശ്നങ്ങള്‍ വന്നെന്നു വരാം.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മ്യൂടെഷന്‍ (mutation ), പരിസ്ഥിതി ഖടകങ്ങള്‍, അസൈടയിന്‍ കോളിന്‍ എന്ന ഹോര്‍മോണിന്റെ നാശവും നിര്‍മാര്‍ജനവും, കോലിനെരചിക് ടെഫിഷിഅന്‍സി (cholinergic defeciency ), ഗ്ലുടാമെറ്റ് സംശ്ലേഷണം, തൈരോഇദ് തകരാറുകള്‍, പ്രതിരോധ വ്യവസ്ഥയുമായുള്ള ബന്ധം, ഇങ്ങിനെ കുറെ പ്രക്രിയ കൂടി നടക്കുന്നത് കൊണ്ടാണ് ഡിമെന്ഷിയ രോഗങ്ങള്‍ ഉണ്ടാകുന്നത്.

ചികിത്സ

ന്യൂറോ ഇമേജിംഗ് പോലുള്ള സൌകര്യങ്ങള്‍ വന്നതോടെ രോഗത്തിന്റെ കാരണങ്ങള്‍ പലതും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നിവാരണ മാര്‍ഗങ്ങള്‍ ഇന്നും പൂര്‍ത്തിയാക്കാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിനോ ഇതര വൈദ്യ ശാസ്ത്രങ്ങല്കോ സാധിച്ചിട്ടില്ല.

ചികിത്സ കിട്ടിയാലും വലിയ ഗുണമൊന്നും കിട്ടാത്ത ഒരു രോഗമാണിത്. വൈറ്റമിന്‍ E അടങ്ങിയ മരുന്നുകളും, ഭക്ഷണങ്ങളും ചികിത്സയ്കുപയോഗിക്കുന്നു. ഇതിന്റെ നിവാരണത്തിനുള്ള പഠനം ലോകത്തെല്ലായിടത്തും നടക്കുന്നു. ചികിത്സക്കൊപ്പം രോഗിയെ മനസിലാക്കാനും സ്വാന്തനപ്പെടുതാനുമുള്ള നമ്മുടെ ക്ഷമയാണ് അത്യാവശ്യം.

നമുക്ക് ചെയ്യാവുന്നത്

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗസാധ്യത ഒഴിവാക്കി നമുക്ക് ജീവിക്കാം. ഉദാ:

1) ബൌധിക വ്യായാമങ്ങളില്‍ ഏര്‍പെടുക (ഉദാ: മനക്കണക്ക് കൂട്ടുക, ചെസ്സ്‌ കളിക്കുക,

ക്രോസ് വേര്‍ഡ്‌ പൂരിപ്പിക്കുക മുതലായവ)

2 ) വായന ശീലമാക്കുക, പിന്നെ വായിച്ച പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നോക്കുക.

3 ) പുത്തന്‍ പഴച്ചാറുകള്‍ (ജൂസ്) കഴിക്കുക, പച്ചക്കറികള്‍ കഴിക്കുക.

4 ) വൈറ്റമിന്‍ E അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

(കാപ്പി, ചായ, ചിലതരം പഴവര്‍ഗങ്ങള്‍ ഇവ ഉപയോഗിക്കുക )

5 ) ഒരിടത്തു തന്നെ ചടഞ്ഞിരിക്കാതെ ക്രിയാത്മകമായ കാര്യങ്ങളില്‍ പങ്കെടുത്തു മനസ്സ്

എപ്പോഴും ആക്ടിവ് ആക്കി വെയ്ക്കുക.

6 ) meditation പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കുക.

നമ്മുടെ ജീവന്‍

ഹോര്മോനുകല്ക് അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ) ഈ അമിത ഉത്തേജനത്തെ തടയുന്ന

നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. ഇവ തമ്മിലുള്ള തമ്തുലനാവസ്ഥ ആണ് നമ്മുടെ ജീവന്റെ നില നില്പിന്റെ അടിസ്ഥാനം.


പ്രത്യാശ

ന്യൂറോ ഇമേജിംഗ് പോലുള്ള സംവിധാനത്തിലൂടെ കാരണങ്ങള്‍ മനസിലാക്കുകയും, ക്രോമസോമിലെ ജീനിനെ മനസിലാക്കുന്ന ശാസ്ത്രം (genealogy ) വികസിക്കുകയും ചെയ്യുമ്പോള്‍, ഡിമെന്ഷിയ രോഗങ്ങള്‍ക്ക് പ്രതിരോധം എര്പെടുതാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിച്ചെന്നു വരാം, അതിനായി നമുക്ക് പ്രാര്‍ഥിക്കാം.

Friday, September 9, 2011

ഷോക്ക് ചികിത്സയും മനുഷ്യന്റെ ഭയവും



മനോരോഗ വിദഗ്ദന്‍ അതാ ഒരു വൈലന്റായ രോഗിയെ ശോകടുപ്പിക്കാന്‍ പറയുന്നു. കീഴ്ജോലിക്കാര്‍ അതനുസരിക്കുന്നു. ബന്ധുക്കള്‍ സങ്കടത്തോടെ നില്കുന്നു. സ്കിസോഫ്രീനിയ വന്ന ഒരു രോഗിയായിരുന്നു അത്. ഷോക്ക് ചികിത്സ എന്ന് കേള്‍കുമ്പോള്‍ തന്നെ മനുഷ്യര്‍ക്ക് ഭയം ആണ്. എന്നാല്‍ വലിയ വേദനയോന്നുമില്ലാത്ത, സുരക്ഷിതമായ ഒരു ചികിത്സയാണ് അത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപെടുന്ന ഒരു മനോരോഗ ചികിത്സയാണ് ഷോക്ക് ചികിത്സ (Electro Convulsive Therapy-ECT). എന്നാല്‍ ഏറ്റവും കൂടുതല്‍ മനോരോഗ ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്നതും ഈ ചികിത്സയാണ്. ഇന്ന് ലോകമാകമാനം പത്തു ലക്ഷത്തില്‍ അധികം ജനങ്ങള്‍ക് ഷോക്ക് ചികിത്സ നല്‍കുന്നു. പണ്ട് ഷോക്ക് ചികില്‍സ പ്രാകൃതസ്വഭാവം ആയി പരിഗണിക്കപ്പെട്ടിരുന്നതിനാല്‍, ഇന്ന് വളരെ പുരോഗമിച്ച മോഡിഫൈഡ്‌ ECT ആണുപയോഗിക്കുന്നത്.

മനോരോഗങ്ങള്‍ക് പണ്ട് നമ്മുടെ നാട്ടില്‍ ഭാന്തെന്നു തന്നെ പറയുമായിരുന്നു. മനുഷ്യ മനസിന്‌ വേദനയുണ്ടാക്കാന്‍ ഈ "ഭാന്ത്" എന്ന പദം വഴിയൊരുക്കുമായിരുന്നു. അതുകൊണ്ട് തന്നെ തലയ്കുള്ള അസുഖം, മാനസിക അസന്തുലിതാവസ്ഥ എന്നൊക്കെ മനശാസ്ത്ര ഡോക്റ്റര്‍മാര്‍ പറഞ്ഞു, പറഞ്ഞു ഇപ്പോള്‍ നമ്മുടെ സമൂഹവും ആ "ഭാന്ത്" എന്ന വാക് ഒഴിവാക്കിയിരിക്കുന്നു. അതൊരു നല്ല തുടക്കമായി. ചികിത്സയുടെ ഭാഗമായി അത്യാവശ്യമായി വേണ്ടുന്ന ഒരു ചികിത്സയാണ് ഷോക്ക് ചികിത്സ. ചില മനുഷ്യര്‍ ചിന്തിക്കുന്നത് അത് രോഗിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഡോക്ടറിന്റെ തന്ത്രമാനെന്നാണ്. ഇതിനൊരു പ്രജോദനം, നാം കാണുന്ന ചില സിനിമകളില്‍ ഡോക്ടര്‍മാര്‍ രോഗിയെ പ്രതികാരതോടെ ഷോക്കടുപ്പിക്കാന്‍ പറയുന്നതാണ്. യാഥാര്‍ഥ്യം അതല്ല. സത്യത്തില്‍ തലച്ചോറിലെ ജൈവ വൈദ്യുത, ജൈവ രാസ സംപ്രേഷണം സംതുലനാവസ്ഥയില്‍ ആക്കാനുള്ള ഒരു മാര്‍ഗം മാത്രമാണത്. കാരണം മാനസിക ആരോഗ്യം കുറയുന്നത് തന്നെ ആ സമതുലനാവസ്ഥയുടെ ഏറ്റക്കുരചിലാനല്ലോ. അതുകൊണ്ട് തന്നെ ഗൌരവമേറിയ സ്കിസോഫ്രീനിയ, സൈക്കോസിസ്, വിഷാദരോഗം തുടങ്ങിയ ചില രോഗങ്ങള്‍ക് ECT (ഷോക്ക് ചികിത്സ‍) അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ "കരന്ടടുപ്പിക്കല്‍" അത്യാവശ്യം ആണ്. ലോകത്തില്‍ 60 - 70 % ECT യ്ക് വിധേയമാകുന്നത് സ്ത്രീകളാണ്. കാരണം വിഷാദം അടക്കം ഉള്ള രോഗങ്ങള്‍ക് ചികിത്സ തേടുന്നതില്‍ കൂടുതല്‍ സ്ത്രീകളാണ്.

അല്പം ചരിത്രം

പതിനേഴാം നൂറ്റാണ്ടില്‍ റോമിലെ ചില കശാപ്പു ശാലകളില്‍ പന്നികളെ കരന്ടടുപ്പിച്ചു കൊല്ലുന്നത് പതിവായിരുന്നു. പന്നികളുടെ
നെഞ്ചിന്റെ സ്ഥാനത് എലെക്ട്രോടുകള്‍ ഖടിപ്പിചായിരുന്നു ഇത് ചെയ്തിരുന്നത്. എന്നാല്‍ വണ്ണം ഉള്ളവ നിരങ്ങി വരുമ്പോള്‍ എലെക്ട്രോടുകള്‍ തലയുടെ വശങ്ങളിലേക്ക് എത്തുമായിരുന്നു. അവ ചാകില്ലായിരുന്നു. പകരം മുക്കലും മുരളലും ഇല്ലാതായി ശാന്തരാകുമായിരുന്നു. ഇത് കണ്ടു നിന്ന ചില ഗവേഷകര്‍ ഇത് മനുഷ്യരില്‍ പ്രയോഗിച്ചാലോ എന്ന് ചിന്തിച്ചു. അതായിരുന്നു ഷോക്ക് ചികിത്സയുടെ തുടക്കം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, അപസ്മാര ചികിത്സകനായിരുന്ന ഇറ്റാലിയന്‍ ഡോക്ടര്‍ യുഗോ സെര്ലെട്റ്റ് ഇത് തന്റെ രോഗികളില്‍ പ്രയോഗിക്കുകയും നല്ല ഫലം കാണുകയും ചെയ്തതോടു കൂടി ഇത് ലോക പ്രസിദ്ധമായി. പക്ഷെ പിടയുകയും, താഴെ വീഴുകയുമൊക്കെ ചെയ്യുമായിരുന്നു എന്നതിനാല്‍ പ്രാകൃതമായ ഒരു ചികിത്സയായി സമൂഹം കാണുകയും, അതിന്റെ പ്രാധാന്യം കുറയുകയും ചെയ്തു. പിന്നെ 1985 നു ശേഷം മോഡിഫൈഡ്‌ ECT വന്നതോട് കൂടി വീണ്ടും പ്രസിദ്ധി നേടി.

എന്താണ് ഷോക്ക് (ECT ) ചികിത്സ?

തലച്ചോറിലേക്ക് വളരെ കുറച്ചു വൈദ്യുതി, അതായതു 80 മുതല്‍ 110 വരെ വോള്‍ട്ട് വൈദ്യുതി കടത്തി വിടുന്നു. 0.8 മുതല്‍ 1 സെക്കന്റ്‌ വരെ മാത്രം ആണ് ഇതിനു വേണുന്ന സമയം. തീയേടരില്‍ കയറ്റി അനസ്തേഷ്യ കൊടുത്തതിനു ശേഷമാണ് ഇത് ചെയ്യുന്നത്. കണ്ണിന്റെ അഗ്രത് നിന്നും ചെവിയുടെ അടിഭാഗം വരെ ഒരു നേര്‍ രേഖ വരച്ചാല്‍ അതില്‍ നിന്ന് ഒരിഞ്ചു മുകളില്‍ രണ്ടു സൈഡിലും എലെക്ട്രോടുകള്‍ ഖടിപ്പിച്ചാണ് ഷോക്ക് കൊടുക്കുന്നത്. വൈദ്യുത തരംഗങ്ങള്‍ തലച്ചോറിലൂടെ കടന്നു ഞരമ്പുകളില്‍ ഒരു കോച്ചി വിറയല്‍ ‍ (convulsion ) ഉണ്ടാക്കുന്നു. പെട്ടെന്ന് നിശ്ചിത അളവില്‍ വൈദ്യുതി കടത്തി വിടുമ്പോള്‍ മസ്തിഷ്ക

കൊശങ്ങല്കുണ്ടാകുന്ന ഈ വിറയല്‍, മസ്തിഷ്ക വ്യാപാരങ്ങളെ നിയന്ത്രിക്കുകയും, മനോരോഗന്ല്ക് ശാന്തി നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ എന്ന കണക്കിന് 12 എണ്ണം വരെ എടുക്കുന്നു. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ഡോക്ടര്‍ ഷോകിന്റെ എണ്ണത്തില്‍ മാറ്റം വരുത്തുന്നു. സാധാരണ ഓപറേഷന്‍ പോലെ സമ്മത പത്രത്തില്‍ ഒപ്പിട്ടതിനു ശേഷം മാത്രമാണ് ഇതും ചെയ്യുന്നത്.

മനുഷ്യരിലെ ഭയവും യാഥാര്‍ഥ്യവും

ഭയം (തെറ്റിധാരണ)----- യാഥാര്‍ഥ്യം

ഇത് ക്രൂരമാണ് --------- അല്ല

ഇത് വേദനാജനകമാണ്----- അല്ല

ഇതിനു പാര്ശ്വഫലമുണ്ട്----ഇല്ല (വളരെ കുറവാണ്. ഉണ്ടായാല്‍ തന്നെ പെട്ടെന്ന് മാറുന്നു.)

പ്രതികാരം തീര്കലാണ്-----അല്ല

ചെയ്താലും രോഗം മാറില്ല---അല്ല (നല്ല ഫലം ഏറ്റവും കുറച്ചു സമയം
കൊണ്ട് ലഭിക്കുന്ന ചികിത്സയാണിത്)

Wednesday, July 20, 2011

മനസിന്റെ ശാന്തതയും മനുഷ്യ മസ്തിഷ്കവും


ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ ‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് "മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ" എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്.

നമ്മുടെ മനസ് എന്ന് പറയുന്നത് നാം ചിന്തിക്കുന്നത് പോലെ തൊട്ടു കാണിക്കാവുന്ന ഒരു അവയവം അല്ല. ശാസ്ത്രീയമായി അത് തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനം തന്നെയാണ്. ആകാശത്തിന്റെ നീലിമ പോലെയോ, മേഖങ്ങള്‍ പോലെയോ ആണെന്ന് പറയാം. ഒരു വലിയ ഒരു സുപ്പെര്‍ കംപുട്ടെരിനോട് ഉപമിക്കാവുന്ന നമ്മുടെ തലച്ചോറില്‍ നാഡീ കോശങ്ങള്‍ (neurons ) ഒരു വല പോലെ രൂപം കൊണ്ടിരിക്കുന്നു. തലച്ചോറിലെ ഈ നാഡീ കോശങ്ങളാണ് മനസിന്റെ രൂപകല്പനയില്‍ കൂടുതല്‍ പങ്കു വഹിക്കുന്നത്. നാഡീ കോശങ്ങള്‍, നാഡീ പ്രേഷണം (neurotransmission ) എന്ന ഒരു രാസ സന്ദേശം വഴി സന്ദേശങ്ങള്‍ കൈ മാറുന്നു. ഇതിനെ ഒരു വൈദ്യുത സന്ദേശം ആയും ഉപമിക്കാം. ഏതെങ്കിലും ഒരു പുതിയ വികാരം ഉണ്ടാകുമ്പോള്‍ അതനുസരിച്ചുള്ള ഒരു പുതിയ സന്ദേശം (transmission ) ഉടന്‍ ഉണ്ടാകുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ആ രാസ സന്ദേശവും നല്ലതായിരിക്കും. ഈ transmission വളരെ കൂടിയാലും തീരെ കുറഞ്ഞാലും മനസ്സിന് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ കൂടുതല്‍ വിവരണം ഇവിടെ അപ്രസക്തമായത് കൊണ്ട് വിവരിക്കുന്നില്ല.

നാഡീ കോശത്തില്‍ ടെന്ട്രൈടുകള്‍ (dendrites ) എന്ന ഒരു ഭാഗം ഉണ്ട്. തലച്ചോര്‍ വളരുന്ന പ്രായത്തില്‍ ഇതും വളരുന്നു. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതിനെ വെട്ടിമാറ്റുന്ന ഒരു പ്രക്രിയ (pruning ) നടക്കുന്ന ഒരു സമയമാണ് കൌമാരം. അനാവശ്യതിലുള്ള ഓര്‍മകളെയും, അറിവുകളെയും കളഞ്ഞു പുതിയവ നിറയ്ക്കാനാണ് ഈ വെട്ടി മാറ്റല്‍. അതുകൊണ്ട് തന്നെ വ്യക്തിയെ സത്ഗുണ സമ്പന്നന്‍ ആക്കുന്നതിനു അടിത്തറ ഇടാനും പറ്റിയ സമയമാണ് കൌമാരം. അതുകൊണ്ട് തന്നെ കൌമാരം ഒരു വ്യക്തിയെ സംഭന്തിച്ചു ഏറ്റവും പ്രാധാന്യം ഏറിയ സമയമാണ്. അങ്ങിനെ മനസ്സിനെ ഏറ്റവും നന്നായി നിയന്ത്രിച്ചു നിര്‍ത്തി നല്ല വ്യക്തികള്‍ ആയി വളരാന്‍ മുകളില്‍ പറഞ്ഞ ധ്യാന മാര്‍ഗങ്ങളുടെ പ്രാധാന്യവും ഈ സമയത്താണ്. അങ്ങിനെ ഭാവിയില്‍ ഉത്തമ വ്യക്തികള്‍ ആയി വളരാന്‍ ഇവ നമ്മെ സഹായിക്കുന്നു. നാഡീ കോശത്തിലെ ടെന്ട്രൈടു സംവിധാനം സൂപ്പര്‍ കംപുട്ടെരിലെ വയറിങ്ങ് പോലെയാണ്. വയരിങ്ങില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മെഷീന്‍ കേടാകും. എന്ന് പറഞ്ഞ പോലെ ടെന്ട്രൈടുകളില്‍ തകരാര്‍ ഉണ്ടായാല്‍ വ്യക്തിത്വ വൈകല്യം ഉണ്ടാകുന്നു. ആ വൈകല്യം പെട്ടെന്ന് കണ്ടു പിടിച്ചു തിരുത്തിയാല്‍ വൈകല്യം ഇല്ലാത്ത normal വ്യക്തിയായി വളരും. ആത്മ നൈര്‍മല്യത്തോടൊപ്പം ഇതിനു കൂടി വേണ്ടിയാണ് നാം വല്ലപ്പോഴുമെങ്കിലും ധ്യാനമാര്ഗങ്ങള്‍ (പ്രാര്‍ത്ഥന, ഉപവാസം, തപസ്സ്, meditation മുതലായവ) സ്വീകരിക്കേണ്ടത്. കാരണം ഇതുവഴി മുകളില്‍ പറഞ്ഞ നല്ല neurotransmission പാതകള്‍ രൂപം കൊള്ളുകയും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ടാകുകയും ചെയ്യുന്നു.

ശാന്തതയെ കുറിച്ച് ചില മഹാരഥന്മാരുടെ വചനങ്ങള്‍ കാണുക;

"നില്കുമ്പോഴും, ഇരിക്കുമ്പോഴും ഞാന്‍ ഗുരുവിനെ സേവിക്കുന്നു. അങ്ങിനെ ശാന്തിയും സമാധാനവും ഞാന്‍ കണ്ടെത്തുന്നു." - ഗുരു നാനാക്ക്

"meditation തുടക്കത്തില്‍ വളരെ കഷ്ടപ്പാട് നിറഞ്ഞതാണെന്ന് തോന്നും, പക്ഷെ അത് പൂര്‍ത്തിയാക്കിയാല്‍ നല്ല ശാന്തിയും സന്തോഷവും അനുഗ്രഹവും ഉണ്ടാകുന്നു." - സ്വാമി വിവേകാനന്ദന്‍

"മനസ്സാണ് സുഖത്തിന്റെയും ദുഖത്തിന്റെയും ഉറവിടം. സമാധാനം മനസ്സില്‍ നിന്നാണ് വരുന്നത്" - ശ്രീ ബുദ്ധന്‍

"ലോകസുഖം എന്റെയല്ല. സഞ്ചരിക്കുമ്പോള്‍ ഒരു മരതണലില്‍ വിശ്രമിക്കുന്ന ഒരു സഞ്ചാരിയെ പോലെയാണ് ഞാന്‍"
- മൊഹമ്മദ്‌ നബി

"എന്റെ സമാധാനം ഞാന്‍ നല്‍കുന്നു. അത് ലോകത്തിന്റെ സമാധാനം അല്ല. നിങ്ങളുടെ ഹൃദയം കലുഷിതമാകതെയും ഭയപ്പെടാതെയും ഇരിക്കട്ടെ"-ജോണ്14 : 27

"സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ‍ "ദൈവ പുത്രന്മാര്‍" എന്ന് വിളിക്കപ്പെടും." - മാത്യു5 : 9

"അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുത്ത് വരിക. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം ഞാന്‍ ശാന്ത ശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍ എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." -മാത്യു11:28 - 30 - യേശു ക്രിസ്തു

മനസ്സിന്റെ ശാന്തിയും സമാധാനവും കിട്ടണമെങ്കില്‍ നമ്മുടെ മസ്തിഷ്കവും ശാന്തിയില്‍ ആയെ തീരൂ. നമ്മുടെ ജീവിതവും സന്മാര്‍ഗ ചിന്തയും ഒത്തുപോകണം. അതിനു വേണ്ടി നമ്മുടെ മസ്തിഷ്കത്തെ നാം മെരുക്കിയെടുക്കണം, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തണം.

Friday, June 10, 2011

മനസും ശരീരികരോഗങ്ങളും



മനസ് എന്ന് പറയുമ്പോൾ  എല്ലാവര്ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്. അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന് പറയുമ്പോള് മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്ത്ഥത്തില് മനസ് എന്താണ്? അതിനു പൂര്ണമായ ഒരു നിർവചനം ആധുനിക വൈദ്യശാസ്ത്രം ഇന്നും നല്കിയിട്ടില്ല. എങ്കിലും ഏകദേശ നിര്വചനം ആധുനിക മെഡിക്കല് നിഖണ്ടുവില് പറയുന്നത് "ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്ത്തനം, വികാരങ്ങള്, ആഗ്രഹങ്ങള്, ഓര്മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള് എടുക്കാനുമുള്ള കഴിവ്, ഇങ്ങിനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവര്ത്തനം" എന്നിവയാണ്. അല്ലാതെ കരള്, ഹൃദയം, കണ്ണ് എന്നിവ പോലുള്ള ഒരു അവയവം അല്ല അത്. മനസിനെ പഠിക്കാന് കഠിന ശ്രമവും ആവശ്യമാണ്. അതുകൊണ്ടാണ് മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് (Sigmund Freud) "കഴിഞ്ഞ മുപ്പത്തഞ്ചു വര്ഷമായി മനശാസ്ത്രം ഞാന് പഠിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ മനശാസ്ത്രം പൂര്ണമായി മനസിലാക്കാന് എനിക്ക് സാധിച്ചിട്ടില്ല" എന്ന് പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും മനശാസ്ത്രം അല്പം സങ്കീര്ണമാണ്.

മനസിനെ ബോധ മനസ്, ഉപ ബോധ മനസ്, അബോധ മനസ് എന്നിങ്ങനെ മൂന്നായി തിരിക്കാം. അബോധ മനസിന് ആധുനിക വൈദ്യ ശാസ്ത്രം വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ആ സമയത്ത് ശാരീരിക പ്രവര്ത്തനം മാത്രമേ നടക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. പക്ഷെ ഫ്രോഇടിന്റെ "സ്വപ്ന വിശകലനം" (Interpretation of Dreams) എന്ന പുസ്തകത്തില് അബോധ മനസിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. മനുഷ്യന്റെ എല്ലാ സ്വഭാവ വ്യതിആനങ്ങല്കും കാരണം അവന്റെ അബോധ മനസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ അദ്ധേഹത്തിന്റെ പല സിധാന്ധങ്ങളും പിന്നെ വന്ന മനഷസ്ത്രഞ്ഞര് വഴി ചോദ്യം ചെയ്യപെട്ടു. അതുകൊണ്ട് ഇന്നതിന്റെ പ്രാധാന്യം കുറഞ്ഞു. പുതിയ മനഷസ്ത്രഞ്ഞര് ഉപ ബോധ മന്സിനാണ് പ്രാധാന്യം കല്പിക്കുന്നത്. ഉപ ബോധ മനസിനെ നിയന്ത്രിക്കാന് ഒരു മനുഷ്യന് സാധിച്ചാല് മനുഷ്യനെ അവനെ തന്നെ മനസിലാക്കാനും പല രോഗങ്ങളില് നിന്നും മോചനം നേടാനും സാധിക്കും. മനസും ശരീരവും അത്രമാത്രം ബന്ധപെട്ടിരിക്കുന്നു. ഉപ ബോധ മനസിനെ നിയന്ത്രിച്ചാല് ബോധ മനസിന്റെ നിയന്ത്രണം അവന്റെ കയില് ആകും. പക്ഷെ ഉപ ബോധ മനസിന്റെ ഈ നിയന്ത്രണം അത്ര എളുപ്പമല്ല. പക്ഷെ യോഗ, ധ്യാനം, പ്രാര്ത്ഥന പോലുള്ള ചില ഉപാധികളിലൂടെ കുറച്ചൊക്കെ മനസിനെ നിയന്ത്രിക്കാന് സാധിക്കും. അങ്ങിനെ നിയന്ത്രിക്കുകയും പോസിറ്റീവ് ആകുകയും ചെയ്താല് മനശാന്തിയും രോഗശാന്തിയും നേടാം. മാനസിക നില രോഗങ്ങള്ക് കാരണം ആകുന്നതിന്റെ ചില ശാസ്ത്രീയ വശങ്ങള് താഴെ കൊടുക്കുന്നു:-

തലച്ചോറിന്റെ ബ്രെയിന് സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ധുക്കം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈങ്ങികത) മുതലായ വികാരങ്ങള് നിയന്ത്രിക്കപെടുന്നത്, ഉദാ: നമുക്ക് പിരിമുറുക്കം, ധുക്കം തുടങ്ങിയ വികാരങ്ങള് വരുമ്പോള്, ചില ഹോര്മോണുകള് ഈ കേന്ദ്രങ്ങള്ഉടെ നിര്ദേശം അനുസരിച്ച് ഉണ്ടാകുന്നു. അട്രീനാല് ഗ്രന്ധിയില് നിന്ന്നു അട്രീനാലിന്, കൊര്തിസോള് മുതലായ ഹോര്മോണുകള് ഉണ്ടാകുന്നു. ഇവ കൂടുതല് ഉണ്ടായാല് കൂടുതല് രക്തത്തില് അലിഞ്ഞു പല രോഗങ്ങള്കും കാരണം ആകുന്നു. ഇത് ഒരു നിശ്ചിത അളവില് ശരീരത്തിന് നല്ലതും ആണ്. പിന്നെ ചില ഗുണങ്ങളും ശരീരത്തിന് കിട്ടുന്നു. അതായതു ശരീരത്തിന്റെ പ്രതിരോധ ശക്തി, ഗ്ലുകോസ് നിയന്ത്രണം, രകത സമ്മര്ധ നിയന്ത്രണം, ഇന്സുലിന് നിയന്ത്രണം, ഓര്മ ശക്തി, വേദന സഹിക്കാനുള്ള കഴിവ് മുതലായവ. ഈ ഹോര്മോണുകള് രാവിലെ കൂടുതലും വൈകിട്ട് കുറവും ആയിരിക്കും. നമുക്ക് വളരെ കൂടുതലും നീണ്ടു നില്കുന്നതുമായ പിരിമുറുക്കം ഉണ്ടായാലോ മുകളില് പറഞ്ഞ ഹോര്മോണുകള് കുടുതല് ഉണ്ടാകാന് നിര്ദേശം കൊടുക്കയും അവ ഗ്രന്ധിയില് ഉണ്ടാകുകയും ചെയ്യുന്നു. ഇവ പിന്നെ നിര്ദേശ വാഹകര് (neurotransmitters) വഴി ഒരു നാടീ (neuron) കോശത്തില് നിന്ന് അടുത്തുള്ള നാടിയിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങിനെ തുടര്നാല് താഴെ പറയുന്ന രോഗങ്ങള് ഉണ്ടാകുന്നു;

*) തൈരോഇദ് പ്രവര്ത്തനം കുറയുക
*) എല്ലുകളുടെ സാന്ദ്രത കുറയുക
*) ഇന്സുലിന് പ്രതിരോധം
*) ക്ഷീണം
*) ശ്രദ്ധയില്ലായ്മ
*) വിശപ്പില്ലായ്മ
*) മുരുവുനങ്ങാന് താമസം
*) രക്താധി സമ്മര്ദം
*) ദുര്മേദസ്സ് കൂടുക
*) നല്ല കൊളസ്ട്രോള് (HDL) കുറയുക
*) ചീത്ത കൊളസ്ട്രോള് (LDL) കൂടുക
*) ഹൈപോതലമാസിന്റെ പ്രവര്ത്തനം കുറയുക
*) ഓര്മയുടെ തലച്ചോറിന്റെ കേന്ദ്രത്തിനു കേടു വരിക
*) നാടീ കോശമായ നുരോനിനു നാശം വരിക
മുതലായവ ഉണ്ടാകുന്നു



ഇനി മനസ്സില് സന്തോഷം ഉണ്ടായാല് എന്തൊക്കെ മാറ്റങ്ങള് ശരീരത്തില് ഉണ്ടാകുന്നു എന്ന് നോക്കാം. "സന്തോഷത്തിന്റെ ഹോര്മോണുകള്" എന്ന് അറിയപ്പെടുന്ന ചില ഹോര്മോണുകള് ഉണ്ടാകുന്നു. അവയില് പ്രധാനപ്പെട്ടത് ആണ് "സെരടോനിന്". പിന്നെ അതിന്റെ ഉപോല്പന്നം ആയ "മേലടോനിന്" . സെരടോനിന് പകല് സമയവും "മേലടോനിന്" ഉറങ്ങുന്ന (രാത്രി) സമയവും ഉണ്ടാകുന്നു. സെരടോനിന് ഹോര്മോനില് നിന്നാണ് മേലടോനിന് ഉണ്ടാകുന്നതു ഇത് കൂടുതല് ആയാല് താഴെ പറയുന്ന രോഗങ്ങള് ഇല്ലാതാക്കുന്നു;

*)വിഷാദ രോഗം
*) അഡിക്ഷന്
*) കോപം
*) അശാന്തത
*) ആക്രമണം
*) കൂടുതല് ഉറക്കം
*) ലക്ഷ്യവും താല്പര്യവും കുറയുക

കൂടുതല് അരി (അന്നജം) പോലുള്ള ആഹാരം കഴിച്ചാല് ഇന്സുലിന് കൂടുന്നു. ഇത് സെരടോനിന് കുറക്കുന്നു. സെരടോനിന് ഒരു ഹോര്മോണും നുരോട്രന്സ്മിട്ടെരും ആയി പ്രവര്ത്തിക്കുന്നു.

മേലടോനിന് കൂടിയലുള്ള ഗുണങ്ങള് താഴെ കൊടുക്കുന്നു;

*) അത്യാവശ്യ കൊഴുപ്പംലങ്ങള് ശരീരത്തില് കൂടുന്നു
*) ആയുസ്സ് കുടുന്നു
*) റെസ്റൊസ്റെരോണ് കൂടുന്നു
*) പ്രകൃത്യ ഉള്ള പ്രതിരോധ ശക്തി കൂടുന്നു

ഈ ഹോര്മോണ് ഉറക്കത്തില് ഉണ്ടാകുന്നതിനാല് നന്നായി ഉറങ്ങി ശീലിച്ചില്ല എങ്കില് ആയുസ്സ് കുറയ്ക്കും.

നമ്മുടെ ശരീരത്തില് 36 തരം പ്രധാന ഹോര്മോണുകള് ഉണ്ട്. അതതു ഗ്രന്ധികളില് ഇവയുടെ ഉത്പാദനം നടക്കപെടുന്നു. ഇവയില് പലതും വികാരങ്ങളുടെ വ്യത്യാസം അനുസരിച്ച് ശ്രവിക്കപെടുന്നു. ശാരീരിക രോഗങ്ങളും അവയുടെ വ്യത്യാസം അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യുന്നു. ഹോര്മോണ് വ്യതിയാനം മാത്രമല്ല രോഗങ്ങള് ഉണ്ടാക്കുന്നത്. വേറെ പല കാരണങ്ങളും ഉണ്ട് എങ്കിലും ചില രോഗങ്ങളില് ഇവ വലിയ സ്വാദീനം ചെലുത്തുന്നു. നുരോട്രന്സ്മിട്ടെരുകള് വഴി ഈ ഹോര്മോണുകള് ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നു.



ഹോര്മോണ് വ്യതിയാനങ്ങള് ശാരീരിക രോഗങ്ങളെ സ്വദീനിക്കുന്നത് പോലെ തന്നെ മാനസിക രോഗങ്ങളെയും സ്വാദീനിക്കുന്നു. ഉദാ: വിഷാദരോഗം (depression). ദീര്ഖ നാള് പിരിമുറുക്കത്തില് (stress and strain) ഇരുന്നാല് കൊര്തിസോള്, അട്രീനലിന് മുതലായ ഹോര്മോണ് കുടുതല് ഉണ്ടാകുകയും അത് വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യും. നമ്മുടെ ശരീരത്തില് മുപതാര് (36) തരം ഹോര്മോണുകള് ഉണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ ഇവകൊക്കെ പ്രത്യേകം പ്രത്യേകം നുരോട്രന്സ്മിട്ടെരുകളും ഉണ്ട്. മുന്നൂറ്റി മുപ്പതു (330) തരം നുറോ ട്രാന്സ്മിട്ടെരുകള് ഉണ്ട് നമ്മുടെ ശരീരത്തില്. ഓരോ രോഗങ്ങള്കും ഒന്നോ അതിലധികമോ ഹോര്മോണ് വ്യതിയാനങ്ങള് ഉണ്ടാവുകയും അവയ്കൊകെ പ്രത്യേകം പ്രത്യേകം നുറോ ട്രന്സ്മിഷനുകള് (നാടീ പ്രേഷണം) ഉണ്ടാകുകയും ചെയ്യുന്നു. ഈ നുറോ ട്രന്സ്മിട്ടെരുകളെ പൊതുവേ "മോണോ അമൈനുകള്" എന്നാണ് പറയുന്നത്. ഉദാ: വിഷാദരോഗത്തിന്റെ മോണോ അമൈനുകള് "ടോപമിന്", "നോര് എപിനെഫ്രിന്", "സെരറൊനിന്" എന്നിവയാണ്. ഈ സംപ്രേഷണം എങ്ങിനെയെന്ന് നോക്കാം;

മനസ്സില് വികാര വ്യത്യാസങ്ങള് ഉണ്ടാകുമ്പോള് നാടി (neurons) കല്കിടയില് ചില എന്സൈമുകള് ഉണ്ടാകുകയും നാടീ ധന്ടി (neuron’s axon) ന്റെ അഗ്രത്തില് നിന്നും നുറോ ട്രന്സ്മിട്ടെരുകള് അവിടെയുണ്ടാകുന്ന എന്സൈമിന്റെ സഹായത്താല് അടുത്തുള്ള സെല്ളിലുള്ള സ്വീകരിനികള് (receptors) വഴി കൈമാടപെടുന്നു. അങ്ങിനെ ഈ സംപ്രേഷണം വൈദ്യുത തരംഗങ്ങള് ആയി യാത്ര തുടരുന്നു. തലച്ചോറിലെ ഹൈപോതലമസ്, പിട്ടുവേടരി, ലിംബിക് സിസ്റ്റം, സെറിബ്രല് കോര്റെക്സ്, സെരിബെല്ലാം തുടങ്ങിയ കേന്ദ്രങ്ങള് ഇവയെ നിയന്ത്രിച്ചു കൊണ്ടുമിരിക്കുന്നു.

മനസിന്റെ നിയന്ത്രണത്തിലൂടെ പല രോഗങ്ങളില് നിന്നും നമുക്ക് രക്ഷ പെടാം. മനസ്സിന്റെ പിരിമുറുക്കം സമ്മര്ദം ഇവ വഴിയുണ്ടാകുന്ന ചില രോഗങ്ങള് ചുവടെ കൊടുക്കുന്നു;

*) ഹൃദ്രോഗങ്ങള്
*) പോന്നതടി
*) ഉത്കണ്ട രോഗങ്ങള്
*) മാനസിക രോഗങ്ങള്
*) വിശാടരോഗങ്ങള്
*) ഉറക്കമില്ലായ്മ
*) ഉയര്ന്ന രക്ത സമ്മര്ദം
*) പെപ്ടിക് അള്സര്
*) പ്രതിരോധ ശക്തികുരവ്
*) പലതരം ശാരീരിക വേദനകള്
*) ജലദോഷം/ പനി
*) തലവേദന
*) ചെന്നിക്കുത്ത്
*) അമിത മദ്യപാനം
*) ശാസകൊസ്സ രോഗങ്ങള്

ചില ഭക്ഷണങ്ങള് മനസ്സിന് സന്തോഷം തരുന്നു, ഉദാ:

പാല്, ചോക്ലറ്റ്, അരി, ബ്രെഡ്/നുടില്സ്/ പാസ്ത, ചെരുമാല്സ്യങ്ങള്, സ്പിനച്, ബ്ലുബേരി, ബീന്സ്/സോയ ബീന്സ്, അന്ടിവര്ഗങ്ങള്, കോഫി മുതലായവ.

ചില ഭക്ഷണങ്ങള് ആയുസ്സ് വര്ധിപ്പിക്കുന്നു, ഉദാ:

ബദാം, ആപില്, ബാര്ലി, ബ്രഹ്മി, അലല്ഫ, തൈര്, യോഗര്ട്ട്, വെളുത്തുള്ളി, ജിന്സേന്ഗ്, തേന്, ഇന്ത്യന് ബ്ലുബെര്രി, പാല്, ഒലിവ് ഓയില്, ഉള്ളി, അരി (തവിടുള്ളത്).

വ്യായാമവും നല്ല ഭക്ഷണവും എല്ലാം കൃത്യമായും മിതമായും (മിതത്വം എന്ന് പറഞ്ഞാല് തീരെ കുറയാനും പാടില്ല വളരെ കൂടാനും പാടില്ല) മനസ്സിനെ ടെന്ഷനില് നിന്നോഴിവക്കുകയും ചെയ്താല് എല്ലാവര്ക്കും രോഗമില്ലാതെ ജീവിക്കാന് സാധിക്കും

നാം നമ്മെതന്നെ പഠിക്കുക

നമ്മില്‍ പലരും മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണുന്നതില്‍ തല്പരരാന്. എന്നാല്‍ ആരിലെങ്കിലും കുറ്റം കണ്ടു പിടിക്കുമ്പോള്‍ നാം ആ തെറ്റില്ലാതവരാണോ എന്ന് ആത്മപരിശോധന ചെയ്യുന്നത് എപ്പോഴും നല്ലതായിരിക്കും. ഒരു മനുഷ്യന്‍ സ്വയം പഠിക്കാന്‍ തുനിഞ്ഞാല്‍ അവനു മറ്റുള്ളവരെ കുറ്റപെടുത്താന്‍ നേരമുണ്ടാവില്ല. നമ്മുടെ കണ്ണില്‍ കരടിരിക്കുമ്പോള്‍ നമുക്ക് എങ്ങിനെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ സാധിക്കും. നാം നമ്മെ തന്നെ പഠിക്കാന്‍ തുനിഞ്ഞാല്‍ നാം നമ്മുടെ വ്യക്തിത്വത്തെ തന്നെയാണ് പഠിക്കുന്നത്. നാം നമ്മെ പഠിച്ചാലേ നമ്മുടെ കഴിവും നമ്മുടെ പോരായ്മകളും എല്ലാമെല്ലാം നമുക്ക് മനസിലാകുകയുള്ളു. താപസന്മാരുടെ ജീവിതത്തിന്റെ തുടക്കം തന്നെ തപസിലൂടെ സ്വയം മനസിലാക്കുകയും പഠിക്കുകയും ചെയ്യുകയാണ്. അവര്‍ക്ക് മറ്റുള്ളവരുടെ മനസ് പോലും ഒരു നോട്ടത്തില്‍ തന്നെ മനസിലാകും. സാധാരണക്കാരായ നമുക്ക് ആ മഹാരഥന്മാരുടെ അത്രയും സാധിക്കില്ലെങ്കിലും മറ്റുള്ളവരുടെ കുറ്റവും കുറവും കാണുന്നതില്‍ കൂടുതല്‍ അവരുടെ ഗുണങ്ങള്‍ കാണുന്നതിനു സാധിക്കും. ഗുണങ്ങള്‍ ഒന്നും പറയാനില്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുകയോ "തെറ്റ് മാനുഷികമാണ്‌ എല്ലാവര്ക്കും ഉണ്ടാകാം" എന്നോ മറ്റോ പറയുന്നതല്ലേ നല്ലത്. ചിലര്‍ക് "കൊതിയും നുണയും" പറയുന്നതില്‍ എന്തോ രസവും സന്തോഷവും കിട്ടുന്നതുപോലെ തോന്നും. തന്റെ കഴിവും തന്റെ നന്മയും തന്റെ സ്നേഹവും എല്ലാമെല്ലാം എത്രയുണ്ട് എന്നറിയണമെങ്കില്‍ വല്ലപ്പോഴുമെങ്കിലും നാം ആത്മപരിശോധന ചെയ്യുകയും നമ്മെ പഠിക്കുകയും സ്വയം പഠിപ്പിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ ഗുണ വശത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കുക. സഹജീവികള്‍ നമ്മെ പോലെ തന്നെ പലതിലും ബലഹീനരാനെന്നുള്ള സത്യവും മനസിലാക്കുക. നമ്മുടെ ബലഹീനത അല്ലായിരിക്കും അവരുടേത്. എല്ലാവരിലും ഏതെങ്കിലും ഒരു ബലഹീനത ഉണ്ടെന്നുള്ളതാണ് സത്യം. ഈ ബലഹീനതയില്‍ നിന്ന് രക്ഷ പെടാന്‍ ധ്യാനം, തപസ്, യോഗ ഇവയൊക്കെ സഹായിക്കും.

Sunday, May 15, 2011

നിത്യ യൌവനതിലെക്കുള്ള ചില ടിപ്പുകള്‍



ചില മനുഷ്യരെ കണ്ടാല്‍ വളരെ ആരോഗ്യത്തോടെയും ചുറു ചുറുക്കൊടെയും, പ്രായതിന്റെതായ യാതൊരു മാറ്റവും കാണാനും സാധിക്കില്ല. അങ്ങിനെയുള്ള ചില മനുഷ്യരോട് അവരുടെ ആരോഗ്യത്തിന്റെയും രഹസ്യം ഞാന്‍ ചാടിക്കാറുണ്ട്. ഒരിക്കല്‍ ഒരു 50 വയസുള്ള ഒരാളോട് ചോദിച്ചു

"താങ്കളെ കണ്ടാല്‍ പ്രായം തോന്നാറില്ല എങ്ങിനെയാണ് ഈ യുവത്യം നില നിര്‍ത്താന്‍ സാധിക്കുന്നത്‌?

അയാള്‍ പറഞ്ഞു

"എനിക്കൊന്നും ആലോചിക്കാന്‍ നേരമില്ല. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കും, അതുകൊണ്ട് നല്ല വിശപ്പാണ്, നല്ല ഭക്ഷണം കഴിക്കും, നന്നായി ഉറങ്ങും, ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ എന്തെങ്കിലും ഹോബിയില്‍ എര്പെടും . അങ്ങിനെ ഒരു മിതമായ രീതിയില്‍ പോകുന്നു".

ഇവിടെ "മിതമായ രീതിയില്‍" എന്ന പ്രയോഗം, ഇതാണ് ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന പ്രായ കൂടുതല്‍ ഉള്ളവര്‍, എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ എല്ലാം പറയുന്നത്. ഈയിടെ മരിച്ചുപോയ വല്ടര്‍ ബ്രൂനിംഗ് (114 ) എന്ന അമേരിക്കകാരനും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജിരോമോന്‍ കിമുറ (114 ) എന്ന ജപാന്കാരനും എല്ലാം ഈ "മീഡിയം" എന്ന രീതിയില്‍ ആണ് ജീവിക്കുന്നത്. എന്നാല്‍ ആയുസ്സും സൌന്തര്യവും തുല്യമായി കൊണ്ടുപോകുന്നതില്‍ എല്ലാവര്ക്കും ചെയ്യാവുന്ന ആ "modeate level " ജീവിത രീതി എങ്ങിനെ പ്രാവര്ത്തികമാക്കം എന്ന് ആണ് നാം ചിന്തിക്കേണ്ടത്. ഉദാ: ഭക്ഷണം തീരെ കുറയാനും കൂടാനും പാടില്ല, ജോലിയും, വ്യായാമവും, എല്ലാ പ്രവര്‍ത്തികളും അങ്ങിനെ തന്നെ മുന്നോട്ടു കൊണ്ട് പോകുക. മാനസികവും ശാരീരികവുമായ ആരോഗ്യതിലേക്കുള്ള 10 ടിപ്പുകള്‍ താഴെകൊടുക്കുന്നു.




1 ) പ്രഭാതത്തിലെ നടത്തം അല്ലെങ്കില്‍ ജോഗ്ഗിംഗ്

"walking is the best medicine " എന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാടസ് പറഞ്ഞത്. ആദ്യമായി നടക്കുന്നവര്‍ 15 മിനുട്ട് മാത്രം നടക്കുക. ഒരാഴ്ച. രണ്ടാമത്തെ ആഴ്ച 30 മിനുട്ട്, അങ്ങിനെ ഒരു മാസം കൊണ്ട് ഒരു മണിക്കൂര്‍ ആക്കുക. അല്ലെങ്കില്‍ വീണ്ടും സമയം കുറച്ചു ഒരു മാസം കൊണ്ട് അര മണിക്കൂര്‍ ആക്കുക. കുറഞ്ഞത്‌ അര മണിക്കൂര്‍ മാക്സിമം ഒരു മണിക്കൂര്‍, അതില്‍ കൂടുതല്‍ പാടില്ല. അങ്ങിനെ പോയാല്‍ തരുനാസ്തിയുടെ തേയ്മാനം ഉണ്ടാകില്ല.

ഗുണങ്ങള്‍

* സന്ധികള്‍ക് നല്ല വഴക്കവും ബലവും ഉണ്ടാകുന്നു.

*) ശരീരത്തിന്റെ ഉപാപചയം (metabolism ) കൂട്ടുന്നു.

*) രക്തത്തില്‍ oxygen അളവ് കൂട്ടുന്നു.

*) പൊതുവേ രക്ത ചന്ക്രമണം കൂടുന്നത് വഴി പോഷണങ്ങള്‍ എല്ലാ ഭാഗത്തും എത്തുന്നു.

*) എപ്പോഴും ഉന്മേഷം കിട്ടുന്നു.

*) പേശികള്‍ക് ബലം കൂടുന്നു.

ഏതു പ്രായക്കാര്കും ചെയ്യാവുന്ന വ്യായാമം ആണിത്.


2 ) ശ്വസന വ്യായാമങ്ങള്‍ ചെയ്യുക

ഇത് വഴി രക്തത്തില്‍ കൂടുതല്‍ oxygen കിട്ടുകയും കാര്‍ബണ്‍ ദൈഒക്സൈടിനെ പുറം തള്ളുകയും ചെയ്യുന്നു. കൂടുതല്‍ ശുദ്ധരക്തം ഉണ്ടാകുന്നു. പ്രാണായാമം ആണ് ഏറ്റവും നല്ലത്. പക്ഷെ യോഗാസനം ഒരു ഗുരുവിന്റെ കീഴില്‍ പഠിച്ചതിനു ശേഷമേ ചെയ്യാവു. തലച്ചോറില്‍ കൂടുതല്‍ oxygen കിട്ടുന്നത് മൂലം നല്ല neurotransmission വഴി ക്യാന്‍സര്‍ വരാനുള്ള സാധ്യത പോലും ഇല്ലാതാകുന്നു. പ്രാണായാമം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിശ്രമ സമയത്ത് ദീര്ഖമായി ശ്വസിക്കുന്നത് ഒരു ശീലമാക്കുക.


3 ) ധാരാളം ചിരിക്കുക

മനസിന്റെയും മസിലിന്റെയും relaxation ഉണ്ടാകാന്‍ ചിരി പോലെ വേറൊരു മരുന്നില്ല. നന്നായി ചിരിച്ചാല്‍ വയറിലെയും മുഖത്തെയും എല്ലാ പേശികളും അയയുന്നു. പിരിമുറുക്കം നില്കുന്നു. എന്നും ചിരിക്കാന്‍ പരിശ്രമിച്ചാല്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കൊര്‍തിസോള്‍ കുറയുകയും നല്ല ഹോര്‍മോണായ എന്ടോര്ഫിന്‍ കൂടുകയും ചെയ്യും. ആയ്സ്സു കൂടുന്നു.


4 ) മിതത്യവും കൃത്യതയും പാലിക്കുക

എല്ലാ പ്രവര്‍ത്തികളിലും മിതത്വവും കൃത്യതയും പാലിക്കുക. മിതമായി കഴിക്കുക, കുടിക്കുക, മിതമായി ജോലി ചെയ്യുക, മിതമായി വ്യായാമം ചെയ്യുക. മുകളില്‍ പറഞ്ഞ മുതു മുതച്ചന്മാരെല്ലാം മിതവാദികലാണ്. "അതികമായാല്‍ അമൃത് വിഷം" എന്നാണല്ലോ ചൊല്ല്. ഭക്ഷണം, ജോലി എല്ലാത്തിനും കഴിയുമെങ്കില്‍ കൃത്യത കൂടി പാലിക്കുക.


5 ) ഇടവേള എടുക്കുക

തുടര്‍ച്ചയായി ജോലി ചെയ്യുമ്പോള്‍ കുറച്ചു നേരം വിശ്രമിക്കുക. നഷ്ടപെട്ട ഊര്‍ജം വീണ്ടെടുത്ത്‌ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടാനും ഉന്മേഷത്തിനും ഇത് സഹായിക്കുന്നു. നമ്മുടെ തലച്ചോറിനു നല്ല വിശ്രമം കൊടുത്താല്‍ കൂടുതല്‍ ഊര്‍ജം കിട്ടുന്നു. നാം ഉറങ്ങി എഴുനെല്കുമ്പോള്‍ അതാണ്‌ കിട്ടുന്നത്. നല്ല ശ്രദ്ധക്കും ഓര്മക്കും ഇത് സഹായിക്കുന്നു.


6 ) ഏതെങ്കിലും ഹോബി ശീലമാക്കുക

ജോലികള്‍ ഒന്നുമില്ലെങ്കില്‍ മനസ് കലുഷിതമാകുകയും പ്രലോഭാനങ്ങല്ക് പെട്ടെന്ന് അടിമയാകുകയും ചെയ്യുന്നു. അതുകൊണ്ട് സ്വന്തം താല്പര്യം അനുസരിച്ച് നമുക്കോ മറ്റുള്ളവര്കോ ഗുണം ചെയ്യുന്ന ഏതെങ്കിലും ഹോബിയില്‍ സമയം ചിലവഴിക്കുക. ഉദാ: വായന, സംഗീതം, കവിത, ചിത്രരചന, കായിക വിനോദങ്ങള്‍,
സാഹിത്യം, സിനിമ അങ്ങിനെ അനേകം ഹോബികള്‍ ഉണ്ട്.


7 ) വ്യായാമം ഉത്തമ മരുന്ന്

അര മണിക്കൂര്‍ ഒരു ദിവസം വ്യായാമം ചെയ്‌താല്‍ രോഗമില്ലാത്ത ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാം. എന്നും ചെയ്യാന്‍ സമയം ഇല്ലെങ്കില്‍ ഓരോ ദിവസം ഇടവിട്ടു ചെയ്യുക. ഇന്ന് ചെയ്തു, പിന്നെ ഒരാഴ്ച കഴിഞ്ഞു, പിന്നെ രണ്ടു ദിവസം കഴിഞ്ഞു, അങ്ങിനെ ചെയ്‌താല്‍ ഉദ്ദേശിച്ച ഗുണം കിട്ടില്ല. ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നടത്തം എങ്കിലും ആര്‍കും ചെയ്യാവുന്നതെ ഉള്ളു. വ്യായാമത്തിന്റെ ചില ഗുണങ്ങള്‍ താഴെ കാണുക;

* ) പുതിയ കലകള്‍ (cells ) ഉണ്ടാകുന്നത് വഴി മസിലുകള്‍ ഉണ്ടാകുകയും ബലം വെയ്കുകയും ചെയ്യുന്നു.
*) പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകുന്നു.
*) ശക്തിയേറിയ നാടീ ഞരമ്പുകള്‍ ഉണ്ടാകുന്നു.
*) ദീര്ഖനിശ്വാസം വഴി കൂടുതല്‍ oxygen കിട്ടുകയും അതുവഴി ശുദ്ദ രക്തവും ഉണ്ടാകുന്നു.
*) ദുര്‍മേദസ്സ് അകന്നു നല്ല ചര്മവും മസിലും ഉണ്ടാകുന്നു.
*) ജരാ നരകള്‍ വരാന്‍ താമസിക്കുന്നു.
*) പുതിയ നാദീപ്രേഷണം (neurotransmission ) വഴി പുതിയ രോഗങ്ങള്‍ വരാന്‍ സാധ്യതയില്ലാതാകുന്നു.
*) മനസ് വളരെ സന്തോഷം അനുഭവിക്കും.


8 ) കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക

പുതിയ പഴങ്ങളും പച്ചകരികളും ധാരാളം കഴിക്കുക. വിറ്റാമിനുകള്‍, നാരുകള്‍ (fibre ), പോഷകങ്ങള്‍, flavanoids , നിരോക്സീകാരികള്‍ (anti oxidants ), ഇവയൊക്കെ ധാരാളം ഉള്ളതാണ് പഴങ്ങളും പച്ചക്കറികളും. ഇവ പ്രായം കൂടുന്ന പ്രക്രിയ സാവകാശം ആക്കുന്നു. കണ്ണിനു കാഴ്ചക്കും ചര്‍മത്തിന്റെ നിറത്തിനും നല്ല പച്ചയും ഓറഞ്ചും കളറുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇതിന്റെ ഗുണം എന്തന്നാല്‍ അമിത വണ്ണം ഉണ്ടാകാതെ സൌന്തര്യവും ആരോഗ്യവും കിട്ടുന്നു എന്നത് തന്നെ.


9 ) അമിത വണ്ണം ഒഴിവാക്കുക.

അമിത വണ്ണം ഉണ്ടെങ്കില്‍ ഒരു നേരം ഉപവസിക്കുകയും രണ്ടു നേരം വ്യായാമം ചെയ്യുകയും ചെയ്യുക. ഈയിടെയായി പെട്ടന്ന് slim ആക്കും, ഭാരം കുറയ്ക്കും എന്നൊക്കെ പറഞ്ഞുള്ള പരസ്യവും അതിന്റെ ഉത്പന്നങ്ങളും ഇറങ്ങുന്നുണ്ട്. വിശ്വസ്യതക്കായി ആയുര്‍വേദത്തിന്റെ പേരാണ് പറയുന്നത്. പക്ഷെ ആരോഗ്യവും ആയുസ്സും കുറക്കുന്നവയാണ് ഇവയെന്നാണ് ഈയിടെ കണ്ടു പിടിച്ച ഇവയുടെ പാര്‍ശ്വ ഫലങ്ങള്‍. പെട്ടെന്ന് കാര്യം സാധിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ് ഈ പരസ്യങ്ങളുടെ പിന്നാലെ പോകുന്നത്. ഒരു കാര്യം ഓര്‍ക്കുക "no pain no gain " എന്നാണ് പറയുന്നത്.


10 ) ഏപ്പോഴും ശുഭാപ്തിവിശ്വാസം കൈവരിക്കുക

കൂടുതല്‍ ആത്മവിശ്വാസതെക്കാള്‍ നല്ലത് ശുഭാപ്തിവിശ്വാസമാണ്. ജീവിത വിജയം കൈവരിച്ചവര്‍ മിക്കവാറും "be positive " അല്ലെങ്കില്‍ "be optimistic " എന്ന് പറയാറുണ്ട്‌. കൂടുതല്‍ ആരോഗ്യത്തിലും സൌന്തര്യതിലും ഇരിക്കുന്ന 90 വയസിനും അതിലും കൂടുതല്‍ ഉള്ള പല മനുഷ്യരും പറയുന്ന ഒരു വാചകം ഉണ്ട്. "പ്രായം ആകുന്നതിനെകുറിച്ച് ഞങ്ങള്‍ ചിന്തിക്കാരേയില്ല" എന്നാണ്. അതെന്തൊക്കെയായാലും ശുഭാപ്തിവിശ്വാസം കൈവെടിയാതെ മുമ്പോട്ടു പോകുക.

Thursday, March 31, 2011

മരണം ഒരു പ്രഹേളിക


നമ്മില്‍ പലരും മരണത്തെ കുരിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം. നാം പോയാല്‍ ഈ ലോകം എത്ര നാള്‍ നില നില്കും. ഈ ലോകവും അവസാനിക്കില്ലേ?. എങ്കില്‍ എത്ര കാലം എടുക്കും?. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ മനുഷ്യര്കും ഭൂമിക്കും ഉണ്ടാകും?. അന്ന് ഞാന്‍ എന്ന ഈ വ്യക്തിയുടെ ആത്മാവ് അനന്തമായി ഉണ്ടായിരിക്കുമോ അതോ എവിടെയായിരിക്കും? മോക്ഷം എന്നൊന്നുണ്ടെങ്കില്‍ അവിടെയയിരിക്കുമോ?. അവിടെ നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ കാണാനൊക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ചിലര്‍ മരണം എന്നാല്‍ കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും കൂടുതല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ പെട്ടെന്ന് വേറെ എന്തെങ്കിലും ചിന്തയില്‍ അതിനെ മൂടുന്നു. എവിടെയെങ്കിലും മരണം ഉണ്ടാകുന്ന വീട്ടില്‍ പോകുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു. സത്യത്തില്‍ ആ പ്രതിഭാസത്തെ കുറിച്ച് അല്പം ചിന്തിച്ചാല്‍ നമ്മുടെ അഹങ്കാരം എല്ലാം തീരും. ഐക്യ രാഷ്ട്ര സങ്കടനയുടെ സെക്രട്ടറി ജനറല്‍ ആയിരുന്ന Dag Hamarshold ഒരിക്കല്‍ എഴുതി. "ഞാന്‍ ജനിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു, എന്നാല്‍ ഞാന്‍ മാത്രം കരഞ്ഞു. എന്റെ മരണ സമയത്ത് ഞാന്‍ മാത്രം സന്തോഷിക്കുകയും, നിങ്ങള്‍ ദുഖിക്കുകയും ചെയ്തു. അങ്ങിനെ എന്നും നിങ്ങളെ ദുഖതിലാക്കി എന്റെ ആത്മാവിനെ നിത്യതയില്‍ നിര്‍ത്തുകയും ചെയ്യുന്നു." പിന്നെ "മരണം ജീവിതത്തിന്റെ തുടക്കമാണ്" , "മരിക്കുംബോഴാനു ജനിക്കുന്നത്" "ജീവിതം ഈ ഭൂമിയിലെ ഒരു യാത്ര" "മരണം മുഷിഞ്ഞ വസ്ത്രത്തെ മാറ്റലാണ്." ഇങ്ങിനെ പല പല മഹത് വചനങ്ങള്‍ എന്തിനാണ്. മരണത്തിനു നേരെയുള്ള ഭയം മാറ്റാന്‍. നമ്മുടെ ജീവിതത്തിലെ ഏതു ഭയത്തിന്റെയും അടിസ്ഥാനം മരണ ഭയമാണ് എന്നാണ് മനശാസ്ത്രം പറയുന്നത്.

ആലങ്കാരികമായി ഇങ്ങിനെ ഒക്കെയാണെങ്കിലും മരണത്തിനു എന്താണൊരു നിര്‍വചനം? ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനം നില്‍കുക, ജീവന്റെ തുടിപ്പ് നില്‍കുക, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നില്‍കുക, ശരീര പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുക, അങ്ങിനെ പല നിര്‍വചനങ്ങളും ഉണ്ടെങ്കിലും ഈ നില്‍കുക, അവസാനിക്കുക എന്നൊക്കെയുള്ള പ്രതിഭാസങ്ങല്കും കാരണം എന്താണ് എന്നൊരു ചോദ്യം ഉയരുന്നു. നമ്മുടെ കേരളത്തിലെ പ്രസിദ്ധനായ ഒരു ഡോക്ടറോട് ഒരുവന്‍ ചോദിച്ചു "സര്‍ മരണം എന്നതിന് ഒരു നിര്‍വചനം എന്താണ്?" മറുപടി "ശരീര കലകളുടെ (body cells ) നാശം ആണ് മരണം" അദ്ദേഹം സിമ്പിള്‍ ആയി പറഞ്ഞു. സത്യത്തില്‍ ആദ്യം പറഞ്ഞ പല പല പ്രവര്തങ്ങളുടെ അവസാനം എന്നതിനേക്കാള്‍ ഏറ്റവും basic ആയുള്ള നിര്‍വചനം അദ്ദേഹം പറഞ്ഞതാണ്. നാമൊക്കെ 18 - 21 വയസുവരെ വളര്‍ച്ചയില്‍ ആണ്. ആ പ്രായം കഴിഞ്ഞാല്‍ നാം മരിച്ചു കൊണ്ടാനിരിക്കുന്നത്‌. പക്ഷെ വളരെ വളരെ സവകാശാമായത് കൊണ്ട് നാം അറിയുന്നില്ലെന്ന് മാത്രം. പക്ഷെ കൃത്യമായി വ്യായാമമോ ജോലിയോ ചെയ്തുകൊണ്ടിരിക്കുക, മനസ് ശാന്തമായി വെയ്ക്ക, നല്ല ഭക്ഷണം കഴിക്കുക ഇവയൊക്കെ ചെയ്യുന്നവരിലെ ഈ പ്രക്രിയ കുറയുന്നു.

മനസിന്‌ ശക്തി കിട്ടുവാന്‍ യോഗ, ധ്യാനം എന്നിവ ചെയ്യുക, ശരീരത്തിന് ശക്തി കിട്ടുവാന്‍ വ്യായാമങ്ങള്‍ ചെയ്യുക. rest is rust എന്നാണ് പറയുന്നത്. ഇത് പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കള്കും ബാധകമാണ്. കാരണം ഇരുമ്പ് തുരുമ്പ് പിടിക്കുന്നത്‌ oxidation വഴിയാണ്. അത് നമ്മുക്കും സകല വസ്തുക്കല്കും ബാധകമാണ്. oxidation എന്ന ഒരു പ്രതിഭാസം കൂടിയാല്‍, cells നശിക്കുന്നു. അത് പിന്നെ ഒരു വലയിലെ നൂല് പോലെ പലയിടത്തെക്കും പടരുന്നു. പിന്നെ kortisol കൂടി free radicals കൂട്ടുന്നു. അങ്ങിനെ പല പല രോഗങ്ങളിലെക്കുള്ള പാത ഒരുക്കുന്നു. സത്യത്തില്‍ ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരു ശരീരഭാഗം നശിച്ചാലും ബാക്കിയുള്ളവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷെ ശരീരത്തിലെ മെയിന്‍ ഭാഗങ്ങള്‍ നശിച്ചാല്‍ പെട്ടെന്ന് മരണം സംഭവിക്കും ഉദാ: തലച്ചോറ്, ഹൃദയം, കിഡ്നി ഇങ്ങിനെയുള്ള അവയവങ്ങളുടെ പൂര്‍ണ നാശം.

നമ്മുടെ ശരീരത്തില്‍ തന്നെ രോഗങ്ങളെ ഇല്ലാതാക്കാനുള്ള കാവല്‍ ഭടന്മാരുണ്ട്. അത് കൊണ്ടാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ Hippocrates പറഞ്ഞത് “Natural forces within us are the true healers of disease”. പിന്നെ നമ്മുടെ ശരീര കലകളുടെ നാശമാണല്ലോ മരണം, ഇത് തന്നെയാണ് നമുക്ക് പ്രായം കൂടുതല്‍ ആയെന്നു തോന്നിപ്പിക്കുന്നതും. പക്ഷെ നമ്മുടെ ഈ ageing process എന്ന പ്രതിഭാസത്തിനു വളരെ വേഗം കുറക്കാന്‍ സാധിക്കും, മുകളില്‍ പറഞ്ഞ വ്യായാമം, മനശാന്തി, നല്ല ഭക്ഷണം ഇവ പ്രാവര്ത്തികമാകിയാല്‍. വ്യായാമം ഇന്നെല്ലാവര്കും അറിയാം. മനശാന്തി കിട്ടാനാണ്‌ ബുദ്ധിമുട്ട്. കാരണം പലര്ക്കും പല പല പ്രശനങ്ങലാണ്. സമയ കുറവാണെങ്കില്‍, നല്ല നല്ല പാട്ടുകള്‍ കേള്കുക, നല്ല ഹോബിയില്‍ വ്യാപ്രിതരാകുക, വളരെ നല്ല സമൂഹ ബന്ധം വളര്‍ത്തുക ഇവയില്‍ ഏതെങ്കിലുമൊക്കെ എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കും.

ageing process കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ താഴെ, ഇവ നല്ല Anti Oxidants കൂടി ആണ്.

പഴവര്‍ഗങ്ങള്‍ ഇലക്കറികള്‍
ബ്രോകോളി
നാടന്‍ മുട്ട
മാംസ്യം
ബ്ലൂബെറി
ക്ലോരെല്ല - ഇതൊരു പച്ച നിറമുള്ള ആല്ഗയാണ്
വെളുത്തുള്ളി
ഗ്രീന്‍ പീസ്‌
ഭക്ഷണയോഗ്യമായ കൂണുകള്‍

Wednesday, March 23, 2011

പ്രമേഹം - ഒരു നിശബ്ദ കൊലയാളി



കഴിഞ്ഞ കുറെ നാളുകള്‍ വരെ ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം ഇന്ത്യ ആയിരുന്നു എന്ന് പറയാം. പക്ഷെ ഇപ്പോള്‍ New England Journal of Medicine എന്ന പ്രസിദ്ധീകരണം ഒരു സര്‍വ്വേ നടത്തിയതില്‍ ഇന്ന് ചൈനയാണ് പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്നില്‍ എന്ന് മനസിലായി. ചൈനയില്‍ ഏകദേശം പത്തു കോടി ജനങ്ങള്‍ ഇതിനടിമയാണ്. പതിനഞ്ചു കോടിയോളം ജനങ്ങള്‍ക് പ്രമേഹം വരാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയുടെ പഴയ കണക്കിന് അഞ്ചു കോടി മാത്രമേ ഉള്ളു. ഇപ്പോള്‍ അല്പം കൂടി കൂടിയെങ്കിലും ചൈനയുടെ അത്രയും ഇല്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍
ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും. അറിയാതെ ശരീരത്തില്‍ ഉണ്ടാകുന്നത് കൊണ്ടും പല രോഗങ്ങള്കും അത് കാരണമാകുന്നത് കൊണ്ടുമാണ് അതിനെ നിശബ്ദ കൊലയാളി എന്ന് പറയുന്നത്. ചൈനക്കാര്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ ഒരു പുതിയ ആരോഗ്യ മുദ്രാവാക്യം ഇറക്കി "കൂടുതല്‍ നടക്കുക, കുറച്ചു കഴിക്കുക".
തുടക്കത്തില്‍ കണ്ടെത്തിയാല്‍ ജീവിത ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഭക്ഷണ ക്രമീകരണം കൊണ്ടും മാറ്റിയെടുക്കാം. ജീവിത ശൈലി ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയാല്‍ ഉണ്ടാവുകയുമില്ല. ഇന്ന് നാട്ടില്‍ പ്രമേഹതിനോപ്പം കൊളസ്ട്രോളും രക്തസമര്ധവും ഉള്ളവര്‍ ധാരാളമാണ്.

എന്താണീ പ്രമേഹം?


ആമാശയതിന്റെയും വന്കുടലിന്റെയും സൈഡിലായി പറ്റിപിടിച്ചിരിക്കുന്ന
ആറിഞ്ചു നീളമുള്ള ഒരു ഗ്രന്ധിയാണ് പാന്‍ക്രിയാസ് അല്ലെങ്കില്‍ ആഗ്നേയ ഗ്രന്ഥി. ശരീരത്തില്‍ അനേകം ഹോര്‍മോണുകള്‍ ഉണ്ടല്ലോ. അവയില്‍ ഒരു പ്രധാന ഹോര്മോനാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ആണിത് നിര്‍മിക്കുന്നത്. ദഹനരസം നിര്‍മിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മം എങ്കിലും, പാന്‍ക്രിയാസിന്റെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്സിലെ ബീറ്റാ കോശങ്ങള്‍
ഇന്‍സുലിന്‍ ആണ് നിര്‍മിക്കുന്നത്. ആഹാരത്തിലെ പഞ്ചസാരയെ ശരീരത്തിന് ജോലി ചെയ്യാന്‍ പാകത്തില്‍ ഊര്‍ജമാക്കി മാറ്റുകയാണ് ഇന്‍സുലിന്റെ ധര്‍മം. കഴിക്കുന്ന ആഹാരത്തിലെ പഞ്ചസാരയെ ഗ്ലുകോസാക്കി മാറ്റി ശരീര കലകളില്‍ സൂക്ഷിക്കുന്നു. ഇതിനു ഇന്‍സുലിന്‍ കൂടിയേ തീരു. ജോലി ചെയ്യുമ്പോള്‍ ശരീരകളിലെ ഗ്ലൂകോസ് ഊര്‍ജമായി മാറുന്നു.
രക്തത്തിലൂടെയാനല്ലോ ഗ്ലോകോസ് ശരീരകലകളില്‍ എത്തുന്നത്‌. ഇന്‍സുലിന്‍ ഈ ഗ്ളുകോസിനെയും വഹിച്ചുകൊണ്ട് രക്തത്തിലൂടെ ശരീര കലകളില്‍ എത്തുമ്പോള്‍, കലകളില്‍ ഗ്ലുകൊസിന്റെ അളവ് കുറവായിരിക്കണം. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ നാം ജോലിചെയ്തോ വ്യായാമം ചെയ്തോ അവ ഉപയോഗിച്ചിരിക്കണം. അല്ലെങ്കിലോ ഈ ഗ്ലുകോസ് രക്തത്തില്‍ കൂടികൊണ്ടിരിക്കും. പാന്ക്രിയാസിനു ജോലിഭാരവും കൂടുന്നു. അങ്ങിനെ ഒന്നുകില്‍ പാന്ക്രിയാസിനു ജോലി കൂടി കേടാവുകയോ അതിന്റെ കപാസിടി കുറയുകയോ ചെയ്യുന്നു. കലകളില്‍ പ്രവേശിക്കാന്‍ പറ്റാതെ ഗ്ലുകോസ് രക്തത്തില്‍ കെട്ടികിടക്കുന്നു. ഉപയോഗിക്കാന്‍ പറ്റാത്ത ഗ്ലുകോസ് സ്വാഭാവികമായി വെളിയില്‍ പോകണമല്ലോ. അപ്പോള്‍ ഈ രക്തത്തിനെ കിഡ്നി അരിച്ചെടുത്ത്‌ മൂത്രമാക്കി മാറുമ്പോള്‍ സ്വാഭാവികമായി ഗ്ലൂകോസും വെളിയില്‍ വരുന്നു. ഇതാണ് പ്രമേഹം എന്ന അവസ്ഥ. ഇങ്ങിനെ തുടരുമ്പോള്‍ ആദ്യമാദ്യം ഒന്നും അറിയില്ല പിന്നെ പിന്നെ പാന്ക്രിയാസിനു ഇന്‍സുലിന്‍ നിര്‍മിക്കാന്‍ പറ്റാത്ത അവസ്ഥ അല്ലെങ്കില്‍ അതിന്റെ കഴിവ് കുറയുമ്പോള്‍ കലകള്‍ക് ഗ്ലൂകോസ് കിട്ടില്ല. ഊര്‍ജ ദായകമായ ഗ്ലുകോസ് കിട്ടിയില്ലെങ്കില്‍ എങ്ങിനെ ജോലി ചെയ്യും. ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നുന്ടെങ്കിലും അത് കൊണ്ടുപോകണ്ട ഇന്‍സുലിന്‍ രക്തത്തിലില്ലല്ലോ. എങ്ങിനെ ക്ഷീണം മാറും?. ക്ഷീണം മാറാന്‍ വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നു. എത്ര കഴിച്ചാലും അത് ശരീരത്തിന് പ്രയോജനപെടുതാന്‍ ആവില്ലെങ്കിലോ എന്ത് ഗുണം?. കാരണം ഇന്‍സുലിന്‍ രക്തത്തില്‍ ഇല്ല. ഈ അവസ്ഥയില്‍ ആണ് ഇന്‍സുലിന്‍ ഗുളികയോ കുത്തി വെയ്പോ എടുത്തു കൃത്രിമമായി ‍ ശരീരത്തിന് കൊടുക്കുന്നത്.
അപ്പോള്‍ മുതല്‍ ശരീരത്തിന് ആഹാരം പ്രയോജനപെടുത്താന്‍ സാധിക്കുന്നു. ജോലിയോ വ്യായാമമോ ചെയ്യാതെ ഇരിക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ എന്ത് സംഭവിക്കുന്നു? നിറഞ്ഞകുടത്തില്‍ വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരുന്നാല്‍ അത് പുറത്തു പോകുമല്ലോ. നിറച്ച കുടത്തിലെ വെള്ളം ഉപയോഗിക്കുക, അപ്പോള്‍ ആ വെള്ളം നഷ്ടമാകാതെ വീണ്ടും വേറെ വെള്ളം ഉപയോഗിക്കാമല്ലോ.

സാധാരണയായി ഇരുപതിനും അറുപതിനും പ്രായത്തിനു ഇടയിലാണ് ഇവയുണ്ടാകുന്നത്. ചുരുക്കമായി ഇരുപതിന് മുമ്പിലും അറുപതിനു ശേഷവും ഉണ്കാട്കാറുണ്ട്. രണ്ടു തരം പ്രമേഹം (diabetes mellitus) ഉണ്ട് പ്രൈമറി യും സെകണ്ടരി യും. പ്രൈമറി യെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു. ടൈപ്പ് - 1 , ടൈപ്പ് - 2 എന്ന രണ്ടു തരം.

പ്രൈമറി പ്രമേഹം
ടൈപ്പ് - 1
യാതൊരു കാരണവും കൂടാതെ ഉണ്ടാകുന്നതാണിത്. കുട്ടികല്കുണ്ടാകുന്നത് ഇതാണ്. 40 വയസിനുള്ളില്‍ ഇതുണ്ടാകുന്നു. പാന്‍ക്രിയാസിലെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്‍സ്‌ എന്ന ഭാഗത്ത്‌ ബീറ്റാ കോശങ്ങള്‍ ആണ് ഇന്‍സുലിന്‍ ഉണ്ടാകുന്നത്. ചിലരില്‍ ആ കോശങ്ങള്‍ ജന്മനാല്‍ തന്നെ അല്ലെങ്കില്‍ മറ്റെന്തിലും
കാരണത്താല്‍ നശിച്ചു പോകുന്നു. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ അല്പം പോലും കാണില്ല. പാരമ്പര്യവുമായി ഇതിനു യാതൊരു ബന്ധവും ഇല്ല. ഇങ്ങിനെയുള്ളവര്‍ ഇന്‍ജെക്ഷന്‍ എടുക്കെണ്ടിവരുന്നു. 10 % - 15 % ആളുകള്‍ക് മാത്രമാണ് ഇവയുള്ളത്.
ടൈപ്പ് - 2
90 % പ്രമേഹവും ഇതില്‍ പെടുന്നു. ഇതിനെയാണ് ജീവിത ശൈലീ രോഗം എന്ന് പറയുന്നത്. ഇതില്‍ നമ്മുടെ ജീവിത ശൈലി കൊണ്ട് ഇന്‍സുലിന്‍ ഇല്ലാതാകുകയോ പാന്‍ക്രിയാസിന്റെ ശക്തി ക്ഷയിക്കുകയോ ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും പ്രമേഹം ഉണ്ടാകുമല്ലോ.
ഇന്‍സുലിന്‍ ഉത്പാദനം കുറയുമല്ലോ.

പിന്നെ ഒരെണ്ണം ഉണ്ടാകുന്നത് ഗര്‍ഭിണികളിലെ പ്രമേഹം ആണ്. ആ സമയം കഴിഞ്ഞു മാറി എന്ന് വരാം.

സെകണ്ടരി പ്രമേഹം

ഇത് പല വിധ രോഗങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ വഴി പാന്ക്രയാസിനു കേടു വന്നു ഉണ്ടാകുന്നതാണ്.

ലക്ഷണങ്ങള്‍

ഒരു സുപ്രഭാതത്തില്‍ നമുക്ക് തോന്നുന്നു ഭയങ്കര ക്ഷീണം, ദാഹം, വിശപ്പ്, ഒന്നിനും ഉന്മേഷം ഇല്ല, കൂടുതല്‍ മൂത്രം ഒഴിക്കുക, എത്ര കഴിച്ചാലും പിന്നെയും വിശപ്പും ക്ഷീണവും.
ഇവ കണ്ടാല്‍ ഉറപ്പായി ഇത് പ്രമേഹം തന്നെ. ഉടനെ ഡോക്ടറിന്റെ അടുത്ത് പോകണം. ചില ജീവിത, ഭക്ഷണ ചിട്ടകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ആദ്യത്തെ ഉദ്യമം ഭലിച്ചില്ല എങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം കൂടി ചിട്ടകള്‍ ക്രമീകരിക്കുന്നു, അതായതു മധുരം കുറയ്ക്കുക, കൂടുതല്‍ വ്യായായം ചെയ്യുക അങ്ങിനെ പലതും. ഇതും ഫലിച്ചില്ല എങ്കില്‍ മരുന്ന് തുടങ്ങാന്‍ പറയും. പിന്നെ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കണം. പണ്ടൊക്കെ പ്രമേഹവും രക്തസമര്ധവും ഒക്കെ പണക്കാരുടെ മാത്രം രോഗങ്ങളായിരുന്നു. ഇന്ന് പക്ഷെ പണക്കാരന്‍ പാവങ്ങള്‍ അങ്ങിനെയൊന്നുമില്ല. കാരണം എല്ലാ ജോലികള്കും യന്ത്രങ്ങളും, യാത്രക്ക് വാഹനങ്ങളും പഴയതിലും കൂടുതല്‍ ഇന്നുണ്ട്. പിന്നെ നടക്കാന്‍ മടി, ജോലി ചെയ്യാന്‍ മടി, ഭക്ഷണമാണേല്‍ ഏറ്റവും നല്ലതും നിറയെ മാംസ്യവും അന്നജവും ഉള്ളതും വേണം, ചിലര്‍ക് മധുരം കൂടുതല്‍ ഇഷ്ടമാണ്. ചിലര്‍ക് എരിവാണ് ഇഷ്ടം (രണ്ടും കൂടുതലായാല്‍ ശരീരത്തിന് ദോഷം ആണ്). പാരമ്പര്യവും ഒരു കാരണം ആണ്. മദ്യം കഴിക്കുന്നവര്‍ ഭക്ഷണം കൂടുതല്‍ കഴിച്ചില്ല എങ്കില്‍ പ്രശ്നമായതിനാല്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നു. അതും പ്രമേഹതിലേക് നയിക്കുന്ന കാരണമാണ്. പ്രമേഹത്തെ കുറിചെല്ലാവരും കേട്ടിടുന്ടെങ്കിലും അതെന്താണെന്നോ അത് ശരീരത്തില്‍ എങ്ങിനെ ഉണ്ടാകുന്നു, കാരങ്ങങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം എല്ലാവര്കുമറിയാമോ എന്ന് തോന്നുന്നില്ല. പ്രമേഹം ആഹാരത്തിനു മുമ്പ് 100 mg/dl നും ആഹാരത്തിന് ശേഷം 140 mg/dl നും താഴെ നിന്നാല്‍ അത് നോര്‍മല്‍ എന്ന് പറയുന്നു. പരിശോധനയില്‍ ആഹാരത്തിന് ശേഷം 180 mg/dl നു മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്നു മനസിലാക്കാം. കൂടുതലായാല്‍ മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൊണ്ട് നോര്‍മല്‍ നിലയില്‍ നിര്‍ത്തണം. മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൃത്യമായി കൊണ്ടുപോയില്ലെങ്കില്‍ ഒന്നുകില്‍ ഷുഗര്‍ വളരെ കൂടും (ഹൈപര്‍ ഗ്ലൈസീമിയ) അല്ലെങ്കില്‍ വളരെ കുറയും(ഹൈപോ ഗ്ലൈസീമിയ). രണ്ടു വന്നാലും ശരീരം തളര്‍ന് താഴെ വീഴും, വളരെ ചുരുക്കമായി diabetic കോമ എന്ന ഒരു അവസ്ഥയും ഉണ്ടാകാം.

കാരണങ്ങള്‍
1 . ജോലിയോ വ്യായാമമോ ചെയ്യാതിരിക്കുക.
2 . പാരമ്പര്യം (അച്ഛനും അമ്മയ്ക്കും രോഗമുന്ടെനില്‍ രോഗസാധ്യത 90 % - 100 % വരെ, ആര്കെങ്കിലും ഒരാള്കുന്ടെങ്കില്‍ 75 %)
3 . മധുരം, മാംസ്യം, അന്നജം ഇവ ധാരാളം കഴിക്കുക
4 . അച്ഛനോ അമ്മക്കോ രണ്ടുപേര്‍കുമോ ബന്ധുകള്കോ രോഗമുണ്ടയിരിക്കുക
5 . സ്ഥിരമായ മദ്യപാനം, പുകവലി
6 . പാന്‍ക്രിയാസിന്റെ കേടുകള്‍
7 . പൊന്നതടിയും കുടവയറും - ഇത് വലിയ പ്രശ്നമാണ്.
മുകളില്‍ പറഞ്ഞവ പലതും കാരണമാകുമെങ്കിലും. പ്രധാനമായി മേയ്യനങ്ങാത്ത ജീവിതമാണ് പ്രശ്നക്കാരന്‍.

നിവാരണ മാര്‍ഗങ്ങള്‍
1 . ജോലിയോ വ്യായാമമോ സ്ഥിരമായി ചെയ്യുക, നടപ്പാനെന്കിലും കുറഞ്ഞത്‌ മുപതു മിനിറ്റു മുതല്‍ ഒരുമണിക്കൂര്‍ വരെ നടക്കുക.
പ്രായമായവര്‍ക് പറ്റിയ വ്യായാമമാണ് നടപ്പ്.
2 . പാരമ്പര്യം ഉണ്ടെങ്കില്‍ ചെറുപ്പത്തിലേ വ്യായാമം ശീലമാക്കു.
3 . മധുരം, മാംസ്യം, അന്നജം ഇവ കുറച്ചു കഴിക്കുക.
4 . മദ്യപാനം, പുകവലി ഇവ നിര്‍ത്തുക
5 . പൊന്നതടിയും കുടവയറും കുറക്കുക

മുകളില്‍ പറഞ്ഞവ പലതും പലര്ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഒരു കാര്യം എല്ലാവര്ക്കും ചെയ്യാം. മധുരം കഴിക്കുകയോ, മദ്യം കഴിക്കുകയോ, മാംസം കഴിക്കുകയോ എന്ത് തന്നെ ചെയ്താലും കഠിനമായി അധ്വാനിക്കുക അല്ലെങ്കില്‍ വ്യായാമം ചെയ്യുക, നന്നായി വിയര്കണം (യോഗ ചെയ്യുന്നത് നല്ലതാണെങ്കിലും അതിനു പല പോരായ്മകളും ഉണ്ട് എന്ന് പല ഡോക്ടര്‍മാരും പറയുന്നു.) എഇരൊബിക് വ്യായാമമാനെങ്കിലും അത് ചെയ്തു വിയര്കുന്നത് നല്ലതാണു. രാവിലെ ഒരു മണിക്കൂര്‍ സ്പീഡില്‍ നടക്കുക. പാവയ്ക്കാ, കൂവളം, നെല്ലിക്ക, ഉലുവ ഇങ്ങിനെയുള്ളവ ധാരാളം ഉപയോഗിക്കുക. മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാം.

പ്രമേഹം രോഗങ്ങള്‍ക് ഹേതു ആകുന്നു.

പ്രമേഹം പ്രധാനമായി രോഗ ഹേതുവാകുന്ന അവയവങ്ങള്‍ ഹൃദയം, കണ്ണ്, ഞരമ്പുകള്‍(neurons ), കിഡ്നി ഇവയാണ്.

ഹൃദയം - രക്തത്തില്‍ ഇന്‍സുലിന്‍ കുറയുമ്പോള്‍ ഗ്ളുകോസും പോഷകങ്ങളും കലകളില്‍ എത്തുന്നില്ലല്ലോ, ഇവയില്‍ കൊഴുപ്പ് കോശങ്ങളും കാണും.
ഇവ രക്തത്തില്‍ അടിഞ്ഞു കൂടി രക്ത കുഴലുകളുടെ ഭിതികള്ക് കനം കൂടും. അപ്പോള്‍ ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. ഇങ്ങിനെ അടഞ്ഞു പോകുന്നതിനെ അതിറോസ് ക്ലീരോസിസ് എന്ന് പറയുന്നു. അത് രക്തസമര്ധതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. അങ്ങിനെ ഹൃദയം ഷീനിക്കുന്നു. ഇത് ഹൃദയ ഭിത്തികളെ ബാധിക്കുമ്പോള്‍ അതിനെ cardiio mayopathy എന്ന് പറയുന്നു.

കണ്ണ് - കണ്ണിന്റെ പിന്നിലെ രെടിന (retina ) എന്ന ഗ്ലാസ് പോലിരിക്കുന്ന സ്തരം ആണ് പ്രകാശത്തിന്റെ സഹായത്താല്‍ വസ്തുക്കളെ കാണാന്‍ സഹായിക്കുന്നത്. ഇതിന്റെ പിന്നില്‍ ചെറിയ ചെറിയ രക്തകുഴലുകള്‍ ഉണ്ട്. കണ്ണിനു പോഷകങ്ങള്‍ കൊടുക്കുന്നത് ഈ രക്തകുഴലുകലാണ്. പ്രമേഹം മൂലം ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. രെടിനക്ക് വേണുന്ന പോഷണങ്ങള്‍ കിട്ടാതെ പോകുന്നു. ഇതിനെ ദയബെടിക് രേടിനോപതി (diabetic retinopathy ) എന്ന് പറയുന്നു. ഇത് കാഴ്ച തകരാറിലാക്കുന്നു.

ഞരമ്പുകള്‍ - ഇന്‍സുലിന്റെ കുറവ് പോഷകങ്ങള്‍ ഞരമ്പുകളില്‍ (neurons ) എത്താന്‍ വൈകുന്നു. ഞരമ്പുകള് പ്രവര്‍ത്തിക്കാന്‍ കഴിവില്ലാതാകുന്നു. ഇതിനെ പൊതുവേ diabetic neuropathy എന്ന് പറയുന്നു. രണ്ടുതരം നുറോപതി ആണുള്ളത് symetric ഉം asymetric ഉം

Symetric - ഇത് മൂന്ന് തരം ഉണ്ട്. sensory , motor , autonomous,
sensory നുരോപതിയില്‍ ‍ തലച്ചോറില്‍ നിന്നുള്ള ഞരമ്പുകളെ പ്രമേഹം ബാധിക്കുന്നു
മോട്ടോര്‍ നുരോപതിയില്‍ മസിലുകളിലെ ഞരമ്പുകളെ ബാധിക്കുന്നു
ഓടോനോമസ് നുരോപതിയില്‍ അവയവങ്ങളുടെ പരസ്പര എകൊപനത്തെ ബാധിക്കുന്നു

Assymetric – ഇതില്‍ ഒന്ന് കേന്ദ്ര നാടീ വ്യുഹത്തെ ബാധിക്കുന്നു, രണ്ടു നെഞ്ചിന്റെ ഭാഗത്തെ ബാധിക്കുന്നു, മൂന്നു കാലുകളിലെ ഒന്ന് രണ്ടു ഞരമ്പുകളെ ബാധിക്കുന്നു, നാലാമത്തെ ഞരമ്പുകള്‍ ഞെരുങ്ങുന്ന പ്രതിഭാസം ആണ്.

പ്രമേഹം ഉള്ളവരുടെ ഹൃദയ സ്തംഭനം വേദനയില്ലത്തത് ആകുന്നത് ഇതികൊണ്ടാണ്. പ്രമേഹം കൂടുമ്പോള്‍ മുറിവുണ്ടായാല്‍ അറിയാത്തതും അതുണങ്ങാന്‍ സമയം എടുക്കുന്നതും
ഇതുകൊണ്ടാണ്. കാലു മുറിച്ചു കളയുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ.

വൃക്കകള്‍ ‍ - ഇതിനു പ്രമേഹം ബാധിച്ചാല്‍ അതിനു Diabetic നെഫ്രോപതി എന്ന് പറയുന്നു. കിട്നിയില്‍ ധാരാളം നെഫ്രോണുകള്‍ ഉണ്ട്. അതിനുള്ളില്‍
ധാരാളം ഗ്ലോമരസുകള്‍ എന്ന് പറയുന്ന രക്തകുഴലുകള്‍ ഉണ്ട്. അതിലൂടെയാണ് രക്തം അരിക്കപെടുന്നത്. രക്തത്തെ അരിക്കുമ്പോള്‍ കനം കൂടിയ പ്രോടീന്‍ തന്മാത്രകള്‍ (ആല്‍ബുമിന്‍ ) അതിലൂടെ വെളിയില്‍ പോകില്ല. പക്ഷെ പ്രമേഹം ഉള്ളപ്പോള്‍ കനം കുറഞ്ഞ ഗ്ലൂകോസ് കണികകള്‍ അതിലൂടെ വെളിയില്‍ പോകും. ഈ അരിചെടുക്കല്‍ പ്രക്രിയ നിരന്ദരം തുടര്നാല്‍ ഗ്ലോമുരസുകളുടെ ശക്തി ക്ഷയിക്കുകയും ചെറിയ പ്രോടീന്‍ കണങ്ങള്‍ വെളിയില്‍ പോകുകയും ചെയ്യും. ഇതിനെ മൈക്രോ അല്ബുമിനൂരിയ എന്ന് പറയുന്നു. വീണ്ടും ഒരു പത്തു വര്ഷം പ്രമേഹം നിയന്ത്രിക്കാതെ ഇത് തുടര്നാല്‍ ഗ്ലോമരസുകള്‍
കേടാവുകയും വലിയ പ്രോടീന്‍ കണികകളും അതിലൂടെ പുറത്തു പോകുകയും ചെയ്യുന്നു. തുടര്‍ന് യൂറിയ, ക്രിയാടിന്‍ തുടങ്ങിയവയും വെളിയില്‍ പോകുന്നു. അവസാനം കിഡ്നി പൂര്‍ണമായി കേടായി കിഡ്നി മാറ്റി വെയ്കേണ്ടി വരും. രക്തസമര്ധം കൂടിയാലും ഇത് പോലെ സംഭവിക്കും.

പ്രതീക്ഷയുടെ തിരിനാളം
നമ്മുടെ പ്രമേഹമുള്ള സഹോദരങ്ങള്‍ക് പ്രതീക്ഷക്ക് വകയുള്ളത് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാണ്. ജീനോതെരാപ്പി, വാക്സിന്‍ ഇവ വികസിച്ചു കൊണ്ടിരിക്കയാണ്. ഇവ വിജയിച്ചാല്‍ പ്രമേഹവും ഒരു തീരാ ശാപമാല്ലതാകും. ഇവ നമ്മുടെ വരും തലമുറക്കെങ്കിലും പ്രയോജനപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Thursday, March 10, 2011

രോടപകടങ്ങളും ആത്മഹത്യയും പിന്നെ ഡിപ്രഷനും



റോഡപകടങ്ങളുടെയും ആത്മഹത്യകളുടെയും നാടാണല്ലോ നമ്മുടെ ഇന്ത്യ. ലോകാരോഗ്യ സങ്കടനയുടെ അഭിപ്രായത്തില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്നതു നമ്മുടെ ഇന്ത്യയിലാണ്. പ്രമേഹത്തോടൊപ്പം ഇന്ത്യക്കിതും കൂടി ഒരു കൈമുതലായി. എന്നാല്‍ ആത്മഹത്യയില്‍
ആ സല്പേര് യൂറോപ്യന്‍ രാജ്യമായ ലിത്വാനക്കായത് ആശ്വാസം. ഈ ലോകത്തില്‍ എത്ര പുരോഗതിയുണ്ടായാലും ആത്മഹത്യ പോലുള്ള പ്രവര്‍ത്തികള്‍ തുടരുക തന്നെ ചെയ്യും. വികസ്വര രാജ്യങ്ങളെപോലെ തന്നെ വികസിതരാജ്യങ്ങളിലും (ഉദാ: Finland , Slovenia , Hungary തുടങ്ങിയവ) ആത്മഹത്യാ കൂടുമ്പോള്‍ ഒരു കാര്യം മനസിലാക്കാം, അതായതു പണം എല്ലാത്തിനും ഒരു പരിഹാരം ആകുന്നില്ല. Nokia എന്ന ഒരു മോബൈലിനെപറ്റി എല്ലാവര്ക്കും അറിവുള്ളതാണല്ലോ, എന്നാല്‍ Nokia എന്ന ഒരു പ്രസിദ്ധമായ നഗരവും, Nokia എന്ന കമ്പനിയും Finland എന്ന വികസിത രാജ്യതാനെന്നും, അവിടെ പക്ഷെ നമ്മുടെ രാജ്യത്തെക്കാള്‍ ആത്മഹത്യകള്‍ വളരെ കൂടുതലാണെന്നും നമ്മില്‍ ചുരുക്കം ചിലര്കെ അറിയൂ. എന്നാല്‍ റോഡപകടങ്ങള്‍ നമ്മുടെ ഇന്ത്യയിലാണ് കൂടുതല്‍. അതില്‍ തമിഴ് നാടിനും മഹാരാഷ്ട്രക്കും ഒന്നാം സ്ഥാനം ഉണ്ട്. മരണ നിരക്കിന്റെ കാര്യം എടുത്താല്‍ ആന്ധ്രയാണ്‌ മുന്നില്‍ എന്ന് പറയാം. എന്താണിതിന്റെ പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍. ശ്രദ്ധ കുറവ്, മദ്യം കഴിച്ചു ഡ്രൈവ് ചെയ്യുക, മത്സര ഓട്ടം, ശരിയായ പരിചയമില്ലായ്മ, ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുക, ഉറക്കം, സ്പീഡ്, വീതിയില്ലാത്ത റോഡുകള്‍, അങ്ങിനെ പല കാരണങള്‍ രോടപകടങ്ങലെകുരിച്ചു നമുക്കറിയാം. അതുപോലെ തന്നെ ആത്മഹത്യയുടെ കാര്യമെടുത്താല്‍ അതിലും പല കാരണങള്‍ കാണാന്‍ സാധിക്കും. യുവാക്കളുടെ കാര്യമെടുത്താല്‍ അവര്‍ ‍ ധാരാളം സ്വപ്‌നങ്ങള്‍ ജീവിതത്തെ കുറിച്ച് കാണുന്നു. പക്ഷെ സ്വപ്നമല്ല ജീവിതം എന്നത് തിരിച്ചറിയാന്‍ താമസിക്കുന്നു. മനസിന്‌ ഉറപ്പില്ലാത്ത ആ പ്രായത്തില്‍ തന്റെ അല്ലെങ്കില്‍ അവരുടെ പല പ്രശ്നങ്ങല്കും പരിഹാരം ഒന്നേയുള്ളൂ 'ആത്മഹത്യ' എന്ന് അവര്‍ ചിന്തിക്കുന്നു. പക്ഷെ പ്രായമായവരെ സംബന്ധിച്ച് വേറെ പല കാരണങ്ങള്‍ ആയിരിക്കാം പണം, കൃഷിയില്‍ നഷ്ടം, കടബാധ്യത, തീരാ രോഗങ്ങള്‍ അങ്ങിനെ. പക്ഷെ ഈ രണ്ടു പ്രശ്നങ്ങല്കും നമ്മള്‍ ഇങ്ങിനെ പല കാരണങ്ങള്‍
കണ്ടെത്തുന്നു എങ്കിലും ഗുപ്തമായി കഴിയുന്ന ഒരു കാരണം കൂടിയുണ്ട് ഇതിന്റെ പിന്നില്‍.

അതാണ്‌ മനുഷ്യന് പിടികിട്ടാത്ത മനസിന്റെ ഒരവസ്ഥ അല്ലെങ്കില്‍ അസുഖം 'വിഷാദരോഗം'
(depression ), മുകളില്‍ പറഞ്ഞ കാരണങ്ങള്‍ പലതും പരിഹരിച്ചാലും അപകടങ്ങളോ
ആത്മഹത്യകലോ പൂര്‍ണരൂപത്തില്‍ കുറഞ്ഞു എന്ന് വരില്ല. ഡിപ്രഷന്‍ കൂടി കുറയണം.
സത്യത്തില്‍ അപകടങ്ങള്കോ ആത്മഹത്യക്കോ മാത്രമല്ല ഡിപ്രഷന്‍ കാരണമാകുന്നത് പല രോഗങ്ങളുടെയും പരിഹാരത്തിന് വിലങ്ങു തടിയാകുന്നതും ഈ വില്ലനാണ്. ഉദാ: ഒരാള്‍ക് ഹൃദ്രോഗമുന്ടെങ്കില്‍ അതിനു ആവശ്യത്തിനു മരുന്നും പോഷകാഹാരവും വ്യായാമവും ഉണ്ടെങ്കിലും ചില മനുഷ്യര്‍ക് അത് കുറയാതെ നില്കുന്നത് കാണാം. പ്രമേഹം, രക്തസ്സമര്ധം, ദിമെന്ഷിയ അങ്ങിനെ പല രോഗങളും പൂര്‍ണമായ പരിഹാരമില്ലാതെ പോകുന്നു. വളര്‍ച്ചയുടെ പ്രായം കഴിഞ്ഞാല്‍ മനുഷ്യന്‍ അവന്റെ ശരീരം മെയിന്റൈന്‍ ചെയ്തില്ലെങ്കില്‍ രോഗഗ്രസ്തമാകുമെന്നു എന്ന് ഇന്നാര്‍കുമരിയാം. പ്രായമാകുമ്പോള്‍ ശരീരത്തിലെ കലകള്‍ (cells ) നശിച്ചുകൊണ്ടിരിക്കുന്നു. വ്യായാമതിലൂടെയും, ശരീരത്തിന്റെയും മനസ്സിന്റെയും പോഷനത്തിലൂടെയും പ്രായം തോന്നാതെ പിടിച്ചു നിര്തുന്നവരുണ്ട്. ഇവിടെ കലകള്‍(കോശങ്ങള്‍ ) പുതിയതുണ്ടായികൊണ്ടിരിക്കുന്നതാണ് അതിന്റെ കാരണം. ഇതില്‍ മനസ്സിന്റെ പോഷനതിന്റെ ഭാഗമാണ് ഡിപ്രഷന്‍ കുറയ്ക്കുക എന്നതും. എന്താണീ ഡിപ്രഷന്‍?

ഡിപ്രഷന്‍ (വിഷാദരോഗം)

സാധാരണ വിഷാദം, ദുഖം എന്നൊക്കെ നാം കേള്കാരുന്ടെങ്കിലും അതൊരു രോഗമായി നാം കാണാറില്ല. അത് രോഗം അല്ല. കാരണം അതെല്ലാവര്കും ഉണ്ടാകുന്നതു ആണ്. പക്ഷെ ഡിപ്രഷന്‍ ഒരു രോഗമായി ആള്‍കാര്‍ കാണാത്തത് അതിനെ കുരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണ്. പക്ഷെ വിഷാദമോ ദുഖമോ ഒരു രോഗമായി മാറുമ്പോഴാണ് പ്രശ്നമാകുന്നത്. ചിലര്‍ പറയാറില്ലേ ഒരു മൂഡില്ല, ഒരിതില്ല, ഒന്നും ചെയ്യാന്‍ തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളില്‍ ആയാല്‍ പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, ഇരിക്കാന്‍ മേല, നില്‍കാന്‍ മേല, കിടക്കാന്‍ മേല ഇങ്ങിനെയുള്ള ലക്ഷണങ്ങളില്‍ ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതില്‍ രണ്ടോ അതിലധികമോ കുറഞ്ഞത്‌ രണ്ടാഴ്ചയായി തുടരുന്നു എങ്കില്‍ ഡിപ്രഷന്‍ സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ ഇനി ആത്മഹത്യാ തന്നെ എല്ലാത്തില്‍ നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിചെന്നു വരാം. ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തില്‍ ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിര്നവരില്‍ പ്രായം കൂടുതല്‍ ഉള്ളവര്‍ ദുഃഖം പ്രകടിപ്പിക്കും. ഒര്മകുരവ്, ദേഷ്യം കൂടുതല്‍, തീരാ രോഗങ്ങള്‍, തന്റെ രോഗങ്ങലെകുരിച്ചുള്ള ആകാംഷ, കടബാധ്യതകള്‍
ഇവയാണ് അവരുടെ ഡിപ്രഷന് പ്രധാനമായി കാരണമാകുന്നത്. ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ പ്രായമായവരില്‍ ആണ് കാണുന്നത്. നമ്മുടെ നാട്ടില്‍ മനശാസ്ത്രത്തിനു വലിയ പ്രാധാന്യം കൊടുക്കാതതുകൊണ്ട് മനസിന്റെ പ്രശ്നങ്ങള്‍ പഠിക്കാതെ തന്നെ ശാരീരിക രോഗങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കൂ. ഉദാ: ഒരാള്‍ക് ഹൃദ്രോഗം വന്നു മരിചെന്നിരിക്കട്ടെ, മരണ കാരണം പറയുമ്പോള്‍ അയാള്‍ക് ബി പി, പ്രമേഹം ഇവയുണ്ടയിരുന്നത് കൊണ്ടാണ് എന്ന് പറയും, എന്നാല്‍ അതിന്റെ കൂടെ ഡിപ്രഷന്‍ കൂടിയുണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേള്‍കാറില്ല. ഒരാള്‍ക് ലിവറിനു കാന്‍സര്‍ ഉണ്ടായാല്‍ അയാള്‍ ധാരാളം മദ്യം കഴിച്ചതാണ് കാരണം എന്ന് പറയും, എന്നാല്‍ അയാള്‍ക് ഡിപ്രഷന്‍ കൂടിയുണ്ടായിരുന്നു എന്ന് ആരും പറയാറില്ല.



സ്‌ട്രെസ് സൈക്കിളിനെ കുറിച്ച് അറിയാവുന്നവര്‍ക് ഡിപ്രഷന്‍ എന്താണെന്നു പെട്ടന്ന് മനസിലാകും. അതെന്താണെന്ന് ചുരിക്കി പറയാം, അതായതു തലച്ചോറില്‍ നാല് നാഡീ കേന്ദ്രങ്ങളുണ്ട് kortex , ലിംബിക് സിസ്റ്റം, ഹൈപോതലാമസ്, ബ്രെയിന്‍ സ്ടെം. സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്തനനിരതമാകുന്നു. സെറിബ്രല്‍ കോര്റെക്സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശം ഹൈപോതലമാസിലെക്കെതിക്കുന്നു. ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഭലമായി സ്ട്രെസ്സിനെ നേരിടാനുള്ള ഹോര്‍മോണുകള്‍ ഇവയുണ്ടാക്കുകയും ഇവ അവസാനം adrenal എന്ന ഗ്രന്ധിയില്‍ എത്തുകയും സ്ട്രെസ്സിനെ നേരിടാനുള്ള ഹോര്മോനുണ്ടാക്കുകയും സ്ട്രെസ്സിനെ നേരിടാന്‍ മനസിന്‌ ശക്തിയുണ്ടാകുകയും ചെയ്യന്നു. ഇതെല്ലവര്കും ഉണ്ടാകുന്നതാണ് അങ്ങിനെയാണ് കുറച്ചു കഴിയുമ്പോള്‍ മനസ് നോര്‍മല്‍ ആകുന്നതു. പക്ഷെ സ്‌ട്രെസ്
സാഹചര്യം ആവര്തിച്ചുണ്ടാകുമ്പോള്‍, ഹൈപോതലാമസ് പിടുവേടരി അക്ഷിസ്നുല്ലില് (നാഡീ കേന്ദ്രങ്ങളുടെ നിര) നാഡികല്കിടയില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തില്‍ ചില രാസപധാര്തങ്ങള്‍

(neurotransmiters ) ആയ മോണോ അമൈനുക്ളക് ( 330 മോണോ അമൈനുകള്‍ വൈദ്യശാസ്ത്രത്തില്‍ കണ്ടുപിട്ക്കപെടിടുണ്ട് ) ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും ഡിപ്രഷന്‍ എന്ന
രോഗാവസ്തയുണ്ടാകുകയും ചെയ്യുന്നു. എന്സ്യ്മുകല്ക് കുറവുണ്ടായാലും ഡിപ്രഷന്‍ ഉണ്ടാകും. ഇവിടെ സമ്മര്‍ദ പ്രേരണ ആദ്യമായി ഉണ്ടാകുന്നതു ജീനുകളില്‍ നിന്നാണ്. ഇത് കുറച്ചു സിമ്പിള്‍ ആയി പറയാം അതായതു പ്രമേഹം ഉള്ള ഒരാള്‍ക് അയാള്‍ക് പഞ്ചസാര കുറഞ്ഞാല്‍ ഹൈപോഗ്ല്യ്സീമിയ എന്ന അവസ്ഥയും പഞ്ചസാര കൂടിയാല്‍ ഹൈപെര്‍ഗ്ല്യ്സീമിയ എന്ന അവസ്ഥയും ആയിത്തീരുന്നു. ഈ രണ്ടവസ്ഥയും ശരീരത്തിന് ദോഷം ആണെന്ന് ഇന്നാര്കും അറിയാം. ഇതുപോലെ തന്നെയാണ് ഡിപ്രഷന്‍ എന്ന അവസ്ഥയും. എന്സൈമുകല്കോ മോണോ അമൈനുകല്കോ കുറവുണ്ടായാലും ഇവയിലേതെങ്കിലും
കൂടുവോ ചെയ്താലും ഡിപ്രഷന്‍ ഉണ്ടാകും. ഇതിന്റെ ശരീര ശാസ്ത്രപരമായ രാസ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാങ്കേതികം ആയതുകൊണ്ടും അപ്രസക്തം
ആയതുകൊണ്ടും ഇവിടെ വിവരിക്കുന്നില്ല.



ഡിപ്രഷന്‍ പലതരം

മേലന്കൊലിക് ഡിപ്രഷന്‍ (Melancholic depression) : ഇതില്‍ ഉറക്കം, വിശപ്പ്‌, ലൈങ്കികത ഇവയില്‍ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എഡിപ്പിക്കല്‍ ഡിപ്രഷന്‍ (Atypical depression ): ഇതില്‍ മേലന്കൊളിക് ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്‌.‍ അമിതമായ ഉറക്കം, കൂടുതല്‍ വിശപ്പ്‌ അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈങ്കിക ആസക്തി കൂടുക, ശരീരം ചീര്‍ത്തു വരിക മുതലായവ പ്രകടമാകുന്നു.

സൈക്കൊടിക് ഡിപ്രഷന്‍ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാന്‍ വരുന്നു, ചുറ്റും ശത്രുക്കള്‍ ആണെന്നുമുള്ള ചിന്തയും ഭയവും ഇതില്‍ കൂടുതലായി കാണുന്നു.

മുകളില്‍ പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, disthemia അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.

നമ്മുടെ സാംസ്‌കാരിക സാമൂഹ്യ ആരോഗ്യ മേഖലയില്‍ മനോരോഗന്ല്ക് വലിയ പ്രാധാന്യം കൊടുക്കാത്തത് കൊണ്ട്, മനുഷ്യന്റെ ആരോഗ്യം പൂര്‍ണമാകുന്നില്ല എന്ന ദുഖകരമായ സത്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. മനസിന്‌ ആരോഗ്യമില്ലാത്ത സമയം പൊതുവേ ശാരീരിക രോഗം പോലെ അതൊരു അസുഖം തന്നെയാണ്. പക്ഷെ അയാള്‍ക് തലയ്ക്കു നല്ല സുഖമില്ല, ഭ്രാന്താണ് എന്നൊക്കെ പറയുന്നതിന് പകരം അയാള്‍ക് നല്ല സുഖമില്ല എന്ന് മാത്രം പറയുകയാണെങ്കില്‍, അയാളെ ഒറ്റപെടുതാതെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുകയാണെങ്കില്‍

മാനസികമായി അയാളുടെ കുടുംബവും സന്തോഷിക്കും. ദുഖങ്ങള്‍ നിറഞ്ഞ ബാല്യ
കൌമാര്യങ്ങളിലൂടെ, ജീവിതത്തിന്റെ പീടാനുഭങ്ങളിലൂടെ, പാരമ്പര്യത്തിലൂടെ, അങ്ങിനെ പല പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇങ്ങിനെയുള്ള രോഗങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ പിടി കിട്ടി എന്ന് വരില്ല. അല്ലെങ്കില്‍ അറിഞ്ഞെങ്കിലും സമൂഹത്തിലെ അന്തസ്സ് കരുതി ചികില്സിക്കാതിരിക്കുക, മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും, എന്നൊക്കെയുള്ള ചിന്തകള്‍ മനുഷ്യരില്‍ ഉള്ളടത്തോളം പരിഹാരം കാണുക ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ ഇവക്കു പ്രാധാന്യം കൊടുക്കാതെ, രോഗമാണെന്ന് മനസിലാകാത് "കര്‍മ ഫലം" , "ദൈവ ശിക്ഷ", "തലേലെഴുത്ത്" എന്നൊക്കെ മതപരമായി ബന്ധപെടുത്തി ശ്രദ്ധിക്കാതിരിക്കുക, ചില മതങ്ങളും ദിപ്രഷന്റെ ചെറിയ വിത്ത് പാകാന്‍ വഴിയാകുന്നു. മതപരമായ ദ്രിഷ്ടിയില്‍ പറഞ്ഞാല്‍
പാപബോധം ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും നിലനില്‍കുന്നു. ദൈവഭയം കുറ്റബോധം ഉണ്ടാകുകയും പാപബോധം ഉണ്ടാകുകയും ചെയ്യുന്നു. അതില്‍ നിന്ന് അവന്‍ പാപവിമുക്തനാകുകയും പിന്നെ സന്തോഷത്തില്‍ ജീവിക്കാന്‍ സാധിക്കുകയും ചെയ്താല്‍ ആ പാപബോധം പ്രശ്നമില്ലതാകും. ഒരിക്കല്‍ ഒരു മനശാസ്ത്രന്ജന്‍ തന്റെ ഒരു രോഗി ക്രിസ്തുമതം സ്വീകരിച്ചശേഷം മുമ്പ് ഇല്ലാതിരുന്ന കുറ്റബോധം അയാളില്‍ ഉണ്ടായതായി രേഖപെടുത്തി. ഇതൊക്കെ നമ്മുടെ പൊതുജനത്തിന്റെ ശരിയായ ആരോഗ്യം സംരക്ഷിക്കാന്‍ തടസം നില്കും. എന്നാല്‍ ചില മീഡിയ ഈ രോഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കാന്‍ പരിശ്രമിക്കുന്നു എന്നത് അഭിനന്തനര്‍ഹാമാണ്. ഉദാ: നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ആയ മോഹന്‍ലാലിന്‍റെ ചില ചിത്രങ്ങള്‍ അത് സാധാരണ ജനങ്ങള്‍ക് പരിച്ചയപെടുതുന്നു, മണിച്ചിത്രത്താഴ് എന്ന പടത്തില്‍ ചിത്തഭ്രമം മുതല്‍ ഭ്രാന്ത് വരെയുള്ള കാര്യങ്ങള്‍ പരിച്ചയപെടുതുകയും പരിഹാരം കാണുകയും ചെയ്യുന്നു. അത് പോലെതന്നെ പവിത്രം എന്ന സിനിമയില്‍ അനിയതിയോടുള്ള അതിയായ വാത്സല്യം നുറോസിസില്‍ എത്തി അവസാനം മനസ് താളം തെറ്റുന്നത് വരെ കാണിക്കുന്നു. തന്മാത്ര എന്ന ചിത്രത്തില്‍ ദിമെന്ഷ്യയുടെ മൂര്‍ധന്യ നില വരെ കാണിക്കുന്നു. വടക്കും നാഥന്‍ എന്ന പടത്തില്‍ വരുമ്പോഴാണ് ഈ ബ്ലോഗില്‍ വിവരിക്കുന്ന ഡിപ്രഷന്‍ എന്ന കണ്ടിഷനെക്കുരിച്ചു കാണിക്കുന്നത്, ഈ ചിത്രത്തില്‍ ആരെയും, തന്റെ വീടുകാരെ പോലും അറിയിക്കാതെ കഥാപാത്രം ഈ രോഗം രഹസ്യമായി വയ്കുകയും രഹസ്യമായി ചികിത്സിക്കുകയും ചെയ്യുന്നു. ഇവിടെ വിഷാദരോഗത്തിന്റെ ‍ ഒരു വകഭേദമായ ബൈപോളാര്‍ ഡിപ്രഷന്‍ അല്ലെങ്കില്‍ ബൈപോളാര്‍ ദിസോര്ദര്‍ (bipolar disordar) എന്ന അവസ്ഥയാണ്‌ നായക്നുടായത്. വടക്കുനോകി യന്ത്രത്തില്‍ ശ്രീനിവാസനും ഇതുപോലൊരു മാനസിക വിഭ്രാന്തിയുണ്ടാകുന്നത് (സംശയരോഗം) നാം കണ്ടിടുണ്ട്.

സത്യത്തില്‍ ചെറിയ ചെറിയ മാനസിക അസ്വാസ്ഥ്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ചിലര്കൊക്കെ ഉണ്ടെങ്കിലും അതൊക്കെ വലിയ മാനസിക രോഗത്തിലെതുന്നില്ല. മാനസിക തലത്തിലാണ് രോഗം പ്രത്യക്ഷമാകുന്നെങ്കിലും തുടക്കം ശാരീരിക തലത്തിലാണ് (തലച്ചോറില്‍) പക്ഷെ അതിന്റെ ഫലം നാമൊക്കെ ശരീരത്തില്‍ അനുഭവിചെന്നു വരാം. ഉദാ: OCD (Obsessive Compulsive Disorder ) - ഇതില്‍ ആവര്‍ത്തിച്ചു കൈ കഴുകുക, തൃപ്തി വരാതെ വീണ്ടും വീണ്ടും കഴുകുക, വൃത്തിയാക്കല്‍ തുടരുക, വീട് പൂട്ടിയാലും വീണ്ടും വീണ്ടും നോക്കി ഉറപ്പു വരുത്തുക, അങ്ങിനെ പല പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നു. പിന്നെ, അതുപോലെ വേറൊന്നു IBS (Irritable Bowel Syndrome ) ഇവിടെ ചെയ്യുന്നത് മനസ് നെര്‍വസ് ആകുമ്പോള്‍ വയര്‍ വേദന എടുക്കുകയും ആവര്‍ത്തിച്ചു കക്കൂസില്‍ പോകുകയും ചെയ്യുന്നു. ഇതൊക്കെ നാമനുഭവിക്കുന്നു

എങ്കിലും സുഷുപ്താവസ്ഥയില്‍ മനസ്സില്‍ അല്ലെങ്കില്‍ തലച്ചോറില്‍ നടക്കുന്ന പ്രശ്നങ്ങള്‍ നാമെല്ലാം അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം. പല രാജ്യങ്ങളിലും ഒരു രോഗം പല രീതിയില്‍ പ്രത്യക്ഷപെട്ടെന്നു വരാം. മന്ത്ര വാദം, ജ്യോതിഷം, പ്രശ്നം വെക്കല്‍, അങ്ങിനെ പല പല ആഭിചാര പ്രവര്‍ത്തികള്‍ ചെയ്തെന്നു വരാം, മതപരമായ മറ്റുള്ള പരിഹാരക്രിയകള്‍ ചെയ്തെന്നു വരാം. എന്നാലും നല്ല ഒരു മനോരോഗ വിദഗ്ദന്റെയോ (psychiatrist ) മനശാസ്ത്രഞ്ഞന്റെയോ (psychologist ) സഹായം തേടാന്‍ അറിവും വിവേകവും ഉണ്ടെന്നു പറഞ്ഞഹങ്കരിക്കുന്ന ചില മനുഷ്യര്‍ പോകാറില്ല.

ജ്യോതിഷം, സംഖ്യാശാസ്ത്രം, സാമുദ്രികാശാസ്ത്രം, കൈനോട്ടം, ജാതകം, പ്രശ്നം വെയ്കല്‍

എന്നിങ്ങനെയുല്ലതെല്ലാം മനശാസ്ത്രത്തിന്റെ നോട്ടത്തില്‍ അന്തവിസ്വാസങ്ങള്‍ ആണ്. അതുകൊണ്ടാണ് സ്വാമി വിവേകണ്ടാന്ദന്‍ "ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക് അടിമപെട്ടാല്‍ അവരെ നല്ല ഒരു ഡോക്ടറെ കാണിക്കുക" എന്ന് പറഞ്ഞത്. നല്ല വിദ്യാഭ്യാസം, നല്ല സംസ്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവ്നു മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങള്‍ കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകംഷയില്ല. പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടും കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങള്‍ പടിച്ചുകൊണ്ടെയിരിക്കണം. വിദ്യാഭ്യാസം, മനശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുല്ലവര്ക് മനോവൈകല്യങ്ങള്‍ ഉണ്ടാകുകയില്ല.

അങ്ങിനെ റോഡപകടങ്ങള്‍‍, ആത്മഹത്യങ്ങള്‍, ഡിപ്രഷന്‍ ‍ ഇവ മാത്രമല്ല അസുഖങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക് വേണ്ടി നമുക്ക് പരിശ്രമിക്കാം

Tuesday, February 22, 2011

ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും


 ആദിമകാലം മുതലേ ഔഷധങ്ങൾ  ആയോ വേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, കായ്‌, പൂവ്, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികൾക്ക്ക കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയും അവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശം ലഹരിക്കടിമയാക്കുകുകയും കരള്‍, കിഡ്നി, പാന്‍ക്രിയാസ്, തുടങ്ങിയവ രോഗഗ്രസ്ത്മാവുകയും ചെയ്യും എന്നും ഉള്ളത്. 6000 - 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വസ്തുക്കൾ  ഉപയോഗിച്ചിരുന്നതായി archiological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുക്കൾ  മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം. വളരെ കാലം ലഹരി വസ്തുക്കളുടെ ഉപയോഗം മാറ്റമില്ലാതെ തുടർന്നു.

പ്രധാന ലഹരി വസ്തുക്കള്‍

കറുപ്പും കറുപ്പുൽപന്നങ്ങളും
കേന്ദ്ര നാഡീവ്യുഹ ഡിപ്രസ്സന്റുകള്‍ (CNS ),
കൊക്കൈന്‍, അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍,
നിക്കോട്ടിന്‍ പുകയില തുടങ്ങിയവ,
കഞ്ചാവും കഞ്ചാവുൽപന്നങ്ങളും,
അരയില്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ (aryl cyclo hexile amines ),
ഹലുസിനോജനുകള്‍,
നൈട്രസ് ഓക്സൈഡ്, മീതൈല്‍ ഈതര്‍ തുടങ്ങിയവ
മദ്യം (alcohol )

Drugs ഉം Psychoactive drugs ഉം

മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങൾക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse ) എന്ന് പറയുന്നു. കറുപ്പും അതിന്റെ ഉൽപന്നങ്ങളും  ഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ള CNS , കൊക്കൈന്‍, അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍, അരയില്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ (aryl cyclo hexile amines ), ഹലുസിനോജനുകള്‍, നൈട്രസ് ഓക്സൈഡ്, മീതൈല്‍ ഈതര്‍ , കഞ്ചാവും കഞ്ചാവുൽപന്നങ്ങളും, തുടങ്ങിയ പലതും drugs ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നെങ്കിലും അവക്കൊക്കെ നിയമത്തിന്റെ അതിര്‍ത്തികള്‍ ഉണ്ട്. അത് മറികടന്നു ലഹരിക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം ആകുന്നു. ഇതിന്റെ ലഭ്യത കുറവായതിനാലും നിയമത്തിനെതിരായതിനാലും ലഹരിക്ക്‌ വേണ്ടി ഉപയോഗിക്കുന്നത് രഹസ്യത്തിലാന്നു മാത്രം.

പൊതുവേ Psychoactive Drug ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നു. പുകയില, നിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക്  നിയമത്തിന്റെ ഊരാക്കുടുക്കില്ലാത്തതാണ് ഇതിനു കാരണം. ഇതിലും മദ്യം (alcohol ) ആണ് കൂടുതല്‍ ജനകീയം. അതുകൊണ്ട് മദ്യത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിക്കാം.

മദ്യം (alcohol )

പല തരം ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ലോകത്തില്‍ ഏകദേശം 45 % ജനങ്ങള്‍ ഉപയോഗിക്കുന്നത് മദ്യം (alcohol ) എന്ന ലഹരിവസ്തു  ആണ്.
ആദിമ കാലം മുതലേ ഈ ദുശ്ശീലം  മനുഷ്യരില്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങള്‍ മദ്യം ഉപയോഗിക്കാന്‍ ഒരുവനെ സഹായിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ ലഭ്യത, സമൂഹത്തില്‍ അന്തസ്സിന്റെയോ ആഭിജാത്യതിന്റെയോ ഭാഗമായും  നില നില്കുന്നു. പൊതുവേ ചില ഡോക്ടർമാർ  പോലും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ആ ഡോക്ടറും ഈ ശീലക്കാരനാകാം.   എന്തൊക്കെയാണെങ്കിലും ദൂഷ്യഫലങ്ങളില്‍ ശീലം, ആസക്തി, സഹനശേഷി, അടിമത്തം ഇവ മറ്റു ലഹരികളെ പോലെ തന്നെ മദ്യത്തിനും ഉണ്ട്.

മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പറയുന്നത് അവരുടെ ജീവിതത്തിലെ കഥന കഥകള്‍ അല്ലെങ്കില്‍ ദുഖ സാഹചര്യങ്ങളെ കുറിച്ചായിരിക്കും. അവയ്ക്കൊരു  തല്‍കാല ശമനത്തിനെങ്കിലും  ആയിരിക്കും ആദ്യമൊക്കെ അവ ഉപയോഗിച്ച് തുടങ്ങുക. അല്ലെങ്കില്‍ ഒരു രസത്തിനോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം.
ഈ ദുഖ സാഹചര്യങ്ങളെ തലച്ചോര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നും അവ നോര്‍മല്‍ ആകുന്നതെങ്ങിനെയെന്നും നോക്കാം. സാധാരണ ഗതിയില്‍ സങ്കര്‍ഷ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സങ്കര്‍ഷം ഉണ്ടാകുകയും ആ സാഹചര്യം വിടുമ്പോള്‍ നോര്‍മല്‍ ആകുകയും ചെയ്യുന്നു എന്നാണല്ലോ നാം ചിന്തിക്കുന്നത്. എന്നാല്‍ സത്യത്തില്‍ അല്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ന്യൂറോണുകളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്‌ട്രെസ് സാഹചര്യം ഉണ്ടാകുമ്പോള്‍ അതൊരു സ്‌ട്രെസ് സൈക്കിള്‍ ആണെന്ന് പറയാം. എന്താണീ സ്‌ട്രെസ് സൈക്കിള്‍?

സ്‌ട്രെസ് സൈക്കിള്‍

തലച്ചോറിൽ സ്ട്രെസ്സ് ആയി ബന്ധപ്പെട്ട മൂന്നു  നാഡീ കേന്ദ്രങ്ങളുണ്ട്   ലിംബിക് സിസ്റ്റം, ഹൈപോത്തലാമസ്, പിറ്റുവേറ്ററി.  ഇതിനു മൂന്നിനും കൂടി  ഹൈപോത്തലാമസ്- പിറ്റുവേറ്ററി ആക്സിസ് എന്ന് പറയുന്നു. സ്ട്രെസ്  സാഹചര്യമുണ്ടാകുമ്പോൾ  അതിനെ നേരിടാൻ ആദ്യമായി തലചോറിലെ ലിംബിക് സിസ്റ്റം പ്രവർത്തനനിരതമാകുന്നു.  ഇതിനായി ഡോപ്പമിൻ, എപിനെഫ്രിൻ, സെറോടോണിൻ എന്നീ നാഡീപ്രേഷകങ്ങളെ  ലിംബിക് സിസ്റ്റം  ഹൈപോത്തലാമസിലേക്കെത്തിക്കുന്നു. അവിടെ നിന്നും ചില ഹോർമോണ്  വിമോചന രാസപഥാര്തങ്ങൾ (like  Adreno  Cortico Tropic) പുറപ്പെട്ടു പിറ്റുവേറ്ററി ഗ്രന്ധിയിൽ എത്തുന്നു.   പിറ്റുവേറ്ററി ഗ്രന്ധി,  പ്രധാനപ്പെട്ട അവയവങ്ങൾക്കു സ്ട്രെസ്സിനെ നേരിടാൻ  ആവശ്യമായ ഉത്തേജക രസങ്ങൾ പുറത്തുവിടുന്നു. ഈ ഹോർമോണുകൾ രക്തത്തിൽ കലർന്ന് തൈറോയിഡ്, അഡ്രീനൽ മെഡുല്ല എന്നീ ഗ്രന്ധികളിൽ എത്തിച്ചേരുന്നു. ഈ ഗ്രന്ഥികൾ സ്ട്രെസ്സ് നിയന്ത്രണ രാസപഥാർത്ഥമായ സ്റ്റെറോയിഡ് ഉത്പാദിപ്പിക്കുകയും ഇതും രക്തത്തിൽ കലർന്ന് ലിംബിക് സിസ്ടെത്തിൽ വീണ്ടും എത്തി പിരിമുറുക്കമുണ്ടാക്കുന്ന നാഡീ പ്രേഷകങ്ങളെ നിർവീര്യമാക്കുന്നു. അപ്പോൾ  സ്ട്രെസ്സിനെ നേരിടാൻ   മനസ്സിന് ശക്തിയുണ്ടാകുകയും ചെയ്യന്നു.  ഇതാണ് സ്ട്രെസ്സ് സൈക്കിൾ.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍

ലഹരിക്ക്‌ ആദ്യം പറഞ്ഞത് പോലെ ശീലം, ആസക്തി, സഹനശേഷി (tolerance ), അടിമത്തം (dependance or addiction ) ഇങ്ങിനെ പല ഖട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ഉദാ: എന്നും ഒരു പെഗ് എടുക്കുന്ന ഒരാള്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഒന്നര അല്ലെങ്കില്‍ രണ്ടു പെഗ് ആക്കുന്നു. അങ്ങിനെ സ്ഥിരം കഴിക്കുന്നവന്‍ അളവ് കൂട്ടി കൊണ്ട് വരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവനു വലിയ "കപ്പാസിടി" ആകുന്നു എന്ന് പറയും. സത്യത്തില്‍ അവനോ കൂട്ടുകാരോ അറിയുന്നില്ല അവന്‍ സഹനശേഷി എന്ന ലെവലിലേക്ക് ആണ് പോകുന്നത് എന്ന്. അടുത്ത ലെവല്‍ അടിമത്തം ആണ്. ടോളറൻസിനു  രണ്ടു തലങ്ങള്‍ ഉണ്ട് കരളിന്റെ ഉപാപചയം  കൂടുന്നത് കൊണ്ട് ലഹരി കൂട്ടാനുള്ള പ്രേരണ തലച്ചോറില്‍ നിന്നുണ്ടാകുന്നു. എത്ര കഴിച്ചാലും പ്രശ്നമില്ല എന്ന് തോന്നും. ഇതിനെ pharmaco kainatic tolerance എന്ന് പറയുന്നു. ഇത് പോലെ തന്നെ തലച്ചോറും ഒരു ടോളറൻസ് തരുന്നത് pharmaco dynamic tolerance എന്ന് പറയും. ചിലര്‍ ഒരു കുപ്പിയൊക്കെ ഒറ്റയടിക്ക് തീർക്കുന്നത് കാണാം. ഇത്തരക്കാര്‍ ഈ രണ്ടാമത് പറഞ്ഞ tolerance ഉള്ളവരാണ്. പക്ഷെ ശരീരത്തിന്റെ പോലെ തലച്ചോറിനു ഇത്ര മാത്രം ലഹരി പിടിച്ചു നിര്‍ത്താനുള്ള കഴിവില്ല. ഒരു പരിധിക്കു അപ്പുറമെത്തിയാല്‍ മരണം നിശ്ചയമാണ്. ആ ലെവേലിനെ മാരകമാത്ര (lethal level ) എന്ന് പറയും. ഇങ്ങിനെ അകാല മൃത്യു അടയുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കു  സ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളം, വിശപ്പ്‌, വിയര്‍പ്, വ്യാകുലത, തലവേദന, തലയ്ക്കു മന്ദത, ശർദ്ധി, ശരീരം കോച്ചിലിക്കൽ, അമിത രക്തസ്സമ്മര്‍ദം അങ്ങിനെ പല ശാരീരിക വിഷമതകള്‍ ഉണ്ടാകുന്നതിനു പുറമേ, മദ്യപന് ആഹാരം വേണ്ടുവോളം എടുത്തില്ലെങ്കില്‍ അവന്‍ ശരിക്കും അനാരോഗ്യവനാകുന്നു. രോഗ പ്രതിരോധ ശക്തി കുറയുന്നതുകൊണ്ട് പല പല രോഗങ്ങള്‍ പ്രത്യേകിച്ച്  ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ withdrawal ‍ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്ന് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന withdrawal ലക്ഷണങ്ങളില്‍ നിന്ന് രക്ഷ പെടാന്‍ കുറേശ്ശെ നിര്‍ത്തുക.

മുകളില്‍ പറഞ്ഞതില്‍ ചിലവയും മൂഡ്‌ ഡിസോർഡര്‍, വിറയല്‍ പോലുള്ള രോഗങ്ങളും withdrawal symptoms ആയി പ്രത്യക്ഷപെടാം. ഒരാഴ്ച ക്ഷമിചിരുന്നാല്‍ ഇവയൊക്കെ  അപ്രത്യക്ഷമാകും. ചിലർക്ക്  വളരെ കാലത്തെ ഉപയോഗത്താല്‍ വിറയല്‍ മാറാ രോഗമായി മാറുന്നു.

ലഹരി വസ്തുക്കളും ഗര്‍ഭസ്ഥ ശിശുവും

ലഹരി ഉപയോഗിക്കുന്ന ഗര്‍ഭിണികളുടെ ശിശുക്കൾക്കും  പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ധാരാളം സ്വീകരിണികള്‍ (receptors - നാടികൾക്കിടയിലെ രാസ പധാർത്ഥങ്ങൾ വഴി സന്ദേശം കൈമാറുന്ന joint ) വളരെ കൂടുതലാണ്. അതിനാല്‍ ലഹരിയുടെ പ്രത്യാഖാതങ്ങള്‍ വളരെ കൂടുതല്‍ ആണ്. ജനിച്ചയുടന്‍ ചില കുട്ടികള്‍ വളരെ വെപ്രാളവും പരവേശവും മറ്റും കാട്ടാറുണ്ട്‌. അങ്ങിനെ ഡോക്ടർമാരടക്കം പലരെയും ഭയപ്പെടുത്തുന്നു. നമ്മുടെ നാട്ടില്‍ ചില മനുഷ്യർക്ക്‌  ഒരു ധാരണയുണ്ട് അൽപ്പം  മദ്യം ഗർഭികൾക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ അല്പം ബ്രാണ്ടി ചിലര്‍ കൊടുക്കുന്നു. ഇത് മൂലം മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ സ്രിഷ്ടിക്കുന്നതല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും കിട്ടില്ല. ഇത്തരം കുഞ്ഞുങ്ങള്‍ക് ജനിതക, മസ്തിഷ്ക, ലൈംഗിക തകരാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.

ലഹരിവസ്തുകളും മനുഷ്യ മസ്തിഷ്കവും സുഖാനുഭൂതിയും

സഹസ്രാബ്ദങ്ങളുടെ പരിണാമത്തിലൂടെ തലച്ചോറിന്റെ ceribral cortex എന്ന ഭാഗത്തുണ്ടായ വികാസം സസ്തനങ്ങളില്‍ മാത്രം ഉള്ള ഒരു പ്രത്യേകതയാണ്. മനുഷ്യരില്‍ വരുമ്പോള്‍ ഈ ഭാഗം കുറെ കൂടി വികസിച്ചിരിക്കുന്നു. അതിനു കാരണം അവന്റെ സാമൂഹ്യ ജീവിതം തന്നെ. ഇത് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കി. അവനു കൂടുതല്‍ ന്യൂറോണുകള്‍ ഉണ്ടായി. മനുഷ്യന്റെ തലചോറിലെ കേന്ദ്ര നാടീവ്യൂഹത്തിലെ ന്യൂറോണുകൾക്ക് കൂടുതല്‍ സംപ്രേഷണം (neurotransmission ) ഉണ്ടായി. അവന്റെ ബുദ്ധി വികസിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ അനുഭൂതികള്‍ തേടി അലഞ്ഞു. അങ്ങിനെ ഒരിക്കല്‍ അവന്‍ ലഹരിയുടെ സുഖം അറിഞ്ഞു. അന്ന് മുതല്‍ ഇന്നുവരെ ഈ ശീലം മനുഷ്യനില്‍ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് കേരളത്തിലെ മദ്യത്തിന്റെ ഉപയോഗം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തിലേക്ക് മാറുന്നു. അതും തൃശൂര്‍ ജില്ല ഒന്നാം സ്ഥാനത്താണെന്ന് പറയാം. ആദ്യമൊക്കെ വെറും അനുഭൂതിക്ക് വേണ്ടി തുടങ്ങുന്ന ഈ ശീലം അടിമത്തത്തിലേക്ക് (dependance ) നീങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു. ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്ഥിരം മദ്യപാനികളായ എത്രയോ ഭര്‍ത്താക്കന്മാര്‍ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വീട്ടു  സാധനങ്ങള്‍ വിറ്റു അതില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്നവര്‍. ലഹരിക്ക്‌ വേണ്ടി ഇങ്ങനെ എന്തും ചെയ്യുന്നവര്‍. ഇങ്ങിനെ എത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ മനുഷ്യന്‍ അധപധിക്കുന്നത്?. പ്രധാനമായും അടിമത്തം അല്ലെങ്കില്‍ dependance എന്ന ഒരു ലെവല്‍ എത്തുമ്പോഴാണിത് തുടങ്ങുന്നത്. ഇതിനെ പറ്റി അല്പം ചിന്തിച്ചാല്‍ നമ്മുടെ തലച്ചോറിനെയും ഇതുമായി ബന്ധപെട്ട അതിന്റെ പ്രവര്‍ത്തനത്തെയും കൂടി അല്പം അറിഞ്ഞിരിക്കുന്നത്. നന്നായിരിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഒരു വലിയ സൂപ്പര്‍ കമ്പ്യൂട്ടറിനോട് ഉപമിക്കാം. തലച്ചോറിനു ധാരാളം ഭാഗങ്ങളും കോടിക്കണക്കിനു ന്യുരോണുകളും ഉണ്ട്.
തലച്ചോറിനു ധാരാളം ഭാഗങ്ങള്‍ ഉണ്ടെങ്കിലും, മനസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപെടുത്തിയുള്ള ഭാഗം നോക്കുമ്പോള്‍ തലച്ചോറില്‍ പ്രധാനമായും നാല് നാഡീ കേന്ദ്രങ്ങള്‍ ആണുള്ളത്. കോർറ്റെക്സ്,  ഹൈപോതലാമസ്, ലിംബിക് സിസ്റ്റം, ബ്രെയിന്‍ സ്ടേം. ഏറ്റവും മുകളില്‍ ഉള്ളത് കോർറ്റെക്സ് ക്സ്, ലിംബിക് സിസ്റ്റെത്തിന് താഴെയാണ് ബ്രെയിന്‍ സ്റ്റെം, ബ്രെയിന്‍ സ്റ്റെമ്മിനെയും കൊർറ്റെക്സിനെയും ബന്ധിപ്പിക്കുന്നത് ലിംബിക് സിസ്റ്റെമാണ് രണ്ടിന്റെയും നടുക്ക് കാണുന്ന ചെറിയ ഭാഗമാണ് ഹൈപ്പോത്തമാലാമസ്ഹൈ. ശ്യാസോസം, ഹൃദയമിടിപ്പ്‌, ആഹാരം, ഉറക്കം, ഇവ നിയന്ത്രിക്കുന്നത്‌ കോർറ്റെക്സ്കോ ആണ്. ഈ ഭാഗമാണ് തലച്ചോറിന്റെ ഭൂരിഭാഗവും, ഇവിടെ sensory കോറ്റെക്സ്   motor active കോറ്റെക്സ് auditory കോറ്റെക്സ്  അങ്ങിനെ പല ഭാഗങ്ങളും ഉണ്ട്. ചലനം, കാഴ്ച, കേള്‍വി ഇവയൊക്കെ ഇവിടെ നിയന്ത്രിക്കപ്പെടുന്നു. ഇതിനു താഴെ ലിംബിക് സിസ്റ്റെമാണ്. അമിഗ്ടല, ഹിപ്പോകാംബസ്  എനീ ഭാഗങ്ങള്‍ ഉണ്ടിവിടെ. വികാരങ്ങള്‍ ‍, ഓർമ   എന്നിവ ഇവിടെ നിയന്ത്രിക്കപെടുന്നു. ഇതിനു താഴെ ബ്രെയിന്‍ സ്ടെം. ഇതിനു midbrain , pons , medulla എന്നീ  ഉപവിഭാഗം ഉണ്ട്. ഇവിടെ ശ്രദ്ധ ബോധം തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കുക ഇവയൊക്കെ ഇവിടെ നിര്‍വഹിക്കപെടുന്നു. ഹൈപോതലാമസ് എന്ന ഭാഗം ഉറക്കം, ദാഹം ഇങ്ങിനെയുള്ളവയെ  പ്രധാനമായും നിയന്ത്രിക്കുന്നു.

സുഖാനുഭൂതി

സുഖം എന്ന അനുഭൂതി ആണ് ഏതു മനുഷ്യന്റെയും നിലനിൽപ്പിനു  തന്നെ കാരണം. ശാരീരികവും മാനസികവുമായ സ്വാസ്ഥ്യമാണ് സുഖം എന്നതുകൊണ്ട്‌
ഉദ്യേശിക്കുന്നത്. തലച്ചോറിലെ ലിംബിക്ലിം സിസ്ടവും ടോപമിന്‍ എന്ന രാസവസ്തുവിനെറെയും പ്രവര്‍ത്തനഫലമാണ് സുഖാനുഭൂതിയുടെ അടിസ്ഥാനം. മുകളില്‍ വിവരിച്ച സ്‌ട്രെസ് സൈക്കിള്‍ എന്ന അവസ്ഥയില്‍ നിന്ന് രക്ഷ പെടാന്‍ മനുഷ്യന്‍ ലഹരി ഉപയോഗിക്കുകയും. ലഹരി ഉള്ളില്‍ ചെന്നാല്‍ ടോപമിന്‍ എന്ന
രാസവസ്തു ലിംബിക് സിസ്ടെത്തിൽ  ഉണ്ടാകുകയും ചെയ്യുന്നു. അത് കോർറ്റെക്സിൽ  എത്തുമ്പോള്‍ സുഖമായി എന്ന വികാരം ഉണ്ടാകുകയും അത് അനുഭവപ്പെടുകയും ചെയ്യുന്നു. പുറമേ എത്ര വലിയ പ്രശ്നങ്ങള്‍ നടക്കുന്നു എങ്കിലും കോറ്റെക്സിൽ  ലഹരിയുടെ സന്ദേശം എത്തിയാല്‍ സുഖം, പരമാനന്ദം എന്ന അനുഭവം തന്നെ ഫലം. ഈ അനുഭവം ആവര്‍ത്തിക്കാന്‍ തലച്ചോര്‍ ആവശ്യപെടുന്നു.

വിമോചന മാര്‍ഗങ്ങള്‍

ഈ ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ചിലർക്ക് സാധിക്കുന്നു. ചിലര്‍ ആത്മാർത്ഥമായി ആഗ്രഹിക്കാത്തവരാകുമ്പോള്‍ തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആർക്കും  രക്ഷപെടാന്‍ പറ്റും. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സങ്കടനകള്‍ വഴിയും ആർക്കും  രക്ഷ പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാതെ  പ്രാര്‍ഥനയോ ധ്യാനമോ  ഒന്നും ഫലിക്കില്ല. ചിലര്‍ മറ്റുള്ളവർക്ക്  മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ 'നോ' എന്ന് പറയാനുള്ള ഗട്സ് ഉണ്ടാകണം. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയും BP, പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും.

നിയമത്തിന്റെ വഴി

പല രാജ്യങ്ങൾക്കും ലഹരിയുടെ നിയമാവലി വ്യത്യസ്തമാണെങ്കിലും  ലോകത്താദ്യമുണ്ടായതും ലോകാരോഗ്യ സങ്കടന കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യമേറുന്നു എന്നാല്‍ AD 800 ഓടുകൂടി അമേരിക്കയില്‍ ഉണ്ടായ സാമൂഹ്യ ദുരന്തത്തോടെ അമേരിക്കന്‍ ജനതയാണ് ഇതിന്റെ ദുരവസ്ഥ ആദ്യമായി മനസിലാക്കിയത്. 1906 ഓടുകൂടി ഒരു Drug Act (Pure Drug Act 1906) ലോകാരോഗ്യ സങ്കടന ഇറക്കിയതോടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പക്ഷെ പ്രതീക്ഷിച്ച അത്ര വിജയകരം ആയില്ല. പിന്നെ 1988 വര്‍ഷത്തില്‍ 106 അംഗരാജ്യങ്ങള്‍ അംഗീകരിച്ച NDPS Act (Narcotic Drugs and Psychotropic Substances Act, 1988) WHO ഇറക്കിയതോട് കൂടി ഇത് കുറച്ചുകൂടി ശക്തി പ്രാപിച്ചു. നമ്മുടെ രാജ്യത്തും ഇത് നടപ്പിലുണ്ട്.

നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്തലഹരി വിമുക്ത നാടിനു വേണ്ടി , ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം പരിശ്രമിക്കാം.